തമിഴ്നാട് നിയമസഭയിൽ, സംഘർഷത്തിനും കയ്യാങ്കളിക്കും മധ്യേ എടപ്പാടി പളനിസാമിയുെട നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ സര്‍ക്കാര്‍ വിശ്വാസവേട്ട് നേടി. പ്രതിപക്ഷത്തെ ബലംപ്രയോഗിച്ച് പുറത്താക്കിശേഷം നടന്ന ശബ്ദവോട്ടെടുപ്പിൽ 122 അംഗങ്ങളുടെ പിന്തുണ പളനിസാമിക്ക് കിട്ടി. രഹസ്യവോട്ടെടുപ്പ് വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം ആഞ്ഞടിച്ചപ്പോഴാണ് സ്പീക്കർ പി. ധനപാലൻ കടുത്തനടപടിയെടുത്ത് ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകങ്ങൾ സഭാതലത്തിലെ ക്ലൈമാക്സിൽ അടിപിടിയായി. രഹസ്യവോട്ടെടുപ്പ് വേണമെന്ന് ഡി.എം.കെ.യും പനീർസെൽവം വിഭാഗവും ആവശ്യപ്പെട്ടു. സ്പീക്കർ പി. ധനപാലൻ വഴങ്ങിയില്ല. ബഹളമായി.
സ്പീക്കറെ വളയുകയും കസേരയെറിയുകയും മൈക്ക് കേടുവരുത്തുകയും ചെയ്തു. സ്പീക്കറുടെ മേശ ഡി.എം.കെ അംഗങ്ങള്‍ തകര്‍ത്തു. ഇതോടെ ഒരു മണിവരെ സഭ നിര്‍ത്തിവച്ചു. പിന്നീട് ഒരുമണിക്ക് സഭ ചേര്‍ന്നപ്പോഴും സ്ഥിതി ഗുരുതരമായതേയുള്ളൂ.
തന്നെ അപമാനിച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നും പറഞ്ഞ സ്പീക്കര്‍ ഡി.എം.കെ ഉള്‍പെടെ പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കാന്‍ നിര്‍ദേശിച്ചു. സഭയ്ക്കുള്ളില്‍ കുത്തിയിരുന്ന എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളെ ബലംപ്രയോഗിച്ച് പുറത്താക്കി. കീറിയ ഷര്‍ട്ടുമായി സ്റ്റാലിന്‍ അണികള്‍ക്കിടയിലേക്ക് നീങ്ങാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
സഭവീണ്ടും ചേര്‍ന്നയുടന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. പ്രതിപക്ഷ സാന്നിധ്യമില്ലാതെ നടന്ന 122 എം.എല്‍.എമാര്‍ പളനിസാമിയെ പിന്തുണച്ചു. പനീര്‍സെല്‍വംപക്ഷത്തെ 11പേര്‍ എതിര്‍ത്തുവോട്ടുചെയ്തു. ധര്‍മ്മ പോരാട്ടം കഴിഞ്ഞുവെന്നും ഇനി വരാനിരിക്കുന്നത് ധര്‍മ്മയുദ്ധമാണെന്നും ഒ.പി. എസ് പ്രതികരിച്ചു, സഭയ്ക്കകത്ത് പ്രതിഫലിച്ച രാഷ്ട്രീയം പുറത്തേയ്ക്കും പടരുകയാണ്