ഗോവയിൽ ത്രികോണ മല്‍സരത്തിന് കളമൊരുക്കി ആംആദ്മി പാർട്ടി. ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിൽ ബദൽ രാഷ്ട്രീയവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാൾ തന്നെ നേരിട്ട് രംഗത്തുണ്ട്.
ബി ജെ പി യ്ക്കെതിരായ ഭരണ വിരുദ്ധ വികാരം. കൂടാതെ ഒരു കാലത്ത് ഗോവ ഭരിച്ച മഹാരാഷ്ട്ര ഗോമന്തക് പാർട്ടി ബിജെപി സംഖ്യം വിട്ടൊഴിഞ്ഞു.ആർ.എസ്.എസ് ബിജെപി ആഭ്യന്തര കലഹവും ഭൂരിപക്ഷ വോട്ടിൽ വിള്ളലുണ്ടാക്കും. ഭരണ കക്ഷിയെപോലെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിലും പ്രശ്നങ്ങൾ രൂക്ഷമാണ്. പ്രചരണത്തിൽ ഇനിയും സജീവമായിട്ടില്ലാത്ത കോൺഗ്രസ് പാർട്ടിയക്ക് പല മണ്ഡലങ്ങളിലും റിബൽ ശല്യം വെല്ലുവിളി ഉയർത്തുന്നുണ്ട്.
മൂന്ന് പതിറ്റാണ്ട് കാലമായി ബിജെപിയും കോൺഗ്രസും മാറി മാറി ഭരിച്ച ഗോവ ഒരു ബദൽ ആഗ്രഹിക്കുന്നുണ്ടെന്നതാണ് ആം ആദ്മിയക്കുള്ള മൂന്നാമത്തെ അനുകൂല ഘടകം. കേരളത്തിൽ നിന്നുൾപ്പെടെ നൂറിലധികം വളണ്ടിയർമാർ ആം ആദ്മിയ്ക്കായി സജീവമായി രംഗത്തുണ്ട്.
അഴിമതി വിരുദ്ധ പ്രതിഛായ മുൻ നിർത്തി മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ എൽവിസ് ഗോമസിനെയാണ് ആംആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി രംഗത്തിറക്കിയിരിക്കുന്നത്. സൗത്ത് ഗോവയിൽ താരതമ്യേന ശക്തമായ സാന്നിധ്യമാകാൻ ആം ആദ്മിയ്ക്കായിട്ടുണ്ട്.