മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് തമിഴ്നാട്് ജല്ലിക്കട്ടിന് ഒരുങ്ങുന്നത്. ഒാര്‍ഡിനന്‍സിന്‍റെ ബലത്തിലാണ് ഇത്തവണത്തെ ജല്ലിക്കട്ടെങ്കില്‍ നിയമത്തിന്‍റെ പിന്‍ബലം ഉണ്ടെങ്കിലേ വരും വര്‍ഷങ്ങളില്‍ ജല്ലിക്കട്ട് നടത്താന്‍ സാധിക്കൂ. അതിന് കേന്ദ്രസര്‍ക്കാരിന്‍റെ ഉള്‍പ്പെടെയുള്ള പിന്തുണ സംസ്ഥാന സര്‍ക്കാരിന് ആവശ്യമാണ്.
തമിഴ് ക്ലാസിക്കുകളില്‍ യോദ്ധാക്കളുടെ വിനോദമായ ജല്ലിക്കട്ടിന് നൂറ്റാണ്ടുകളുടെ പഴക്കുമുണ്ട്. ചെറിയ ഇടവഴിയിലൂടെ മൈതാനത്തേക്ക് കടത്തിവിടുന്ന കാളയുടെ മുതുകില്‍ പിടിച്ച് കീഴ്പ്പെടുത്തുകയോ, മുതുകില്‍ തൂങ്ങിക്കിടന്ന് ഫിനിനിഷിങ് പോയിന്‍റ് കടക്കുകയോ ചെയ്യുന്നവരാണ് ജേതാക്കള്‍.
മൃഗക്ഷേമസംഘടന 'പെറ്റ'യും അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയും 2004 മുതൽ ജെല്ലിക്കെട്ടിനെതിരെ രംഗത്തുണ്ട്. 2011ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിനോദത്തിനു വേണ്ടി പ്രദർശിപ്പിക്കാൻ പാടില്ലാത്ത മൃഗങ്ങളുടെ പട്ടികയിൽ കാളയെയും ഉൾപ്പെടുത്തി. എന്നാൽ, 2009ലെ തമിഴ്നാട് ജെല്ലിക്കെട്ട് നിയമപ്രകാരം സംസ്ഥാനത്ത് ഈ വിനോദം തുടർന്നു. 2014 മേയിൽ സുപ്രീം കോടതി ഈ നിയമം റദ്ദാക്കുകയും ജെല്ലിക്കെട്ട് നിരോധിക്കുകയും ചെയ്തു. ഇതിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ അപ്പീലും തള്ളി. 2016 ജനുവരിയിൽ കേന്ദ്ര സർക്കാർ ജെല്ലിക്കെട്ടിനു കാളകളെ ഉപയോഗിക്കാൻ അനുമതി നൽകി പ്രത്യേക ഉത്തരവിറക്കി. സുപ്രീം കോടതി ഈ ഉത്തരവ് ഇടക്കാലത്തേക്കു തടഞ്ഞു. ഹർജികളിൽ അന്തിമ വിധിയായിട്ടില്ല.
നിരോധിച്ച ശേഷം കഴിഞ്ഞ രണ്ടു വർഷവും ജനുവരിയിൽ പ്രതിഷേധം പതിവായിരുന്നു. ചെന്നൈ മറീനയിൽ 200 പേരിൽനിന്നു തുടങ്ങിയ പ്രക്ഷോഭം പക്ഷേ ഇത്തവണ ജനകീയ മുന്നേറ്റമായി മാറി. എന്നാല്‍ ശാശ്വത പരിഹാരത്തിന് കേന്ദ്രനിയമനിര്‍മ്മാണം ആവശ്യമാണ്. വിനോദത്തിനായി പ്രദർശിപ്പിക്കാൻ പാടില്ലാത്ത മൃഗങ്ങളുടെ പട്ടികയിൽ നിന്നു നിയമഭേദഗതിയിലൂടെ കാളകളെ ഒഴിവാക്കുക എന്നതാണ് പോംവഴി. അതിന് കേന്ദ്രനിയമഭേദഗതി തന്നെ വേണം.