E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 12:53 PM IST

Facebook
Twitter
Google Plus
Youtube

More in India

രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടില്‍ വീണ്ടും ചര്‍ച്ചയാകുന്നു. തമിഴകത്തെ നിലവിലെ രാഷ്ട്രീയം അസാധാരണമാണെന്ന രജനികാന്തിന്‍റെ പ്രസ്ഥാവന വിവാദമായതോടെയാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായത്. രാഷ്്ട്രീയ പ്രവേശനത്തിന്‍റെ സൂചനയാണ് ഇതെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ആദ്യമെതിര്‍ക്കുന്നത് താനായിരിയ്ക്കുമെന്ന് വ്യക്തമാക്കി ശരത് കുമാര്‍ രംഗത്തെത്തി. 

തുഗ്ലക് മാസികയുടെ മുന്‍ പത്രാധിപര്‍ ചോ രാമസ്വാമിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്ന ചര്‍ച്ചകള്‍ക്ക് പത്രാധിപര്‍ ഗുരുമൂര്‍ത്തി തുടക്കമിട്ടത്. തമിഴ് സിനിമയും രാഷ്ട്രീയവും അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു കൃത്യമായി മറുപടി പറഞ്ഞില്ലെങ്കിലും സംസ്ഥാനത്തെ നിലവിലെ അസാധാരണ രാഷ്ട്രീയ സാഹചര്യത്തില്‍ ചോ രാമസ്വാമി ഇല്ലാത്തത് വേദനയുണ്ടാക്കുന്നു എന്ന് രജനികാന്ത് പ്രതികരിച്ചു. ഇതാണ് വിവാദമായത്. 

രാഷ്ട്രീയത്തോട് എന്നും കൃത്യമായ അകലം പാലിച്ചിരുന്ന രജനികാന്ത് ഇപ്പോള്‍ തുറന്ന പ്രസ്താവനയുമായി എത്തിയത് രാഷ്ട്രീയപ്രവേശനത്തിന്‍റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍ രംഗത്തെത്തി. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ ആദ്യം എതിര്‍ക്കുന്നത് താനായിരിയ്ക്കുമെന്നും ശരത്കുമാര്‍ തുറന്നടിച്ചു. 

  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :