24,000ചതുരശ്രഅടിയില്‍ 50 സെന്‍റ് സ്ഥലത്ത് പരന്നുകിടക്കുന്ന കൊട്ടാരം. വേദനിലയം എന്ന ഇൗ വസതിയിലായിരുന്നു തന്‍റെ 18 വയസുമുതല്‍ മരണം വരെ ജയ കഴിഞ്ഞത്. തമിഴനാട് രാഷ്ട്രീയത്തിന്‍റേയും ഒപ്പം ജയയുടെ ജീവിതത്തിലേയും വന്‍ വഴിത്തിരിവുകള്‍ക്ക് സാക്ഷിയായ ഇടം. 113കോടിയില്‍അധികം ആസ്തിയുള്ള ജയയ്ക്ക് കോടനാട് എസ്റ്റേറ്റ്, സിരുതാവൂര്‍ ബംഗ്ലാവ് എന്നിങ്ങനെ കോടികള്‍ വിലമതിക്കുന്ന വീടുകള്‍ വേറെയും ഉണ്ടായിരുന്നെങ്കിലും വേദനിലയം തന്നെയായിരുന്നു എന്നും ഇഷ്ടഇടം .
അമ്മ വേദവതിയോടുള്ള ആദരമായി ആ പേരുപോലും സൂക്ഷിച്ചു. ജയയുടെ രാഷ്ട്രീയരഹസ്യങ്ങള്‍ പോലെയായിരുന്ന വേദനിലയത്തിന്‍റെ അകത്തളങ്ങളും. ബഹുനില കെട്ടിടങ്ങള്‍ക്കുള്ളതുപോലുള്ള വിപുലമായ പാര്‍ക്കിങ്ങ് സൗകര്യങ്ങളും ആഡംബരഹോട്ടലിന്‍റേതിന് സമാനമായ മുറികളും ഉണ്ട് ഇവിടെ.
പക്ഷെ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനത്തിന് കര്‍ശനനിയന്ത്രണമുള്ള ആ ആഡംബരവസതിയുടെ ദൃശ്യങ്ങളില്‍ ജനങ്ങള്‍ക്ക് പരിചിതമായത് ഇതുമാത്രമായിരുന്നു.രണ്ടാമത്തെ നിലയിൽ നിന്നു രണ്ടിലചിഹ്നത്തിന്റെ മാതൃകഉയര്‍ത്തി അമ്മ അണികളെ അഭിസംബോധന ചെയ്യുന്ന രംഗം. ആ ദൃശ്യവും വീടും ശശികല സ്വന്തമാക്കാനൊരുങ്ങുമ്പോള്‍ തമിഴ്മക്കള്‍ അതെങ്ങനെ സ്വീകരിക്കുമെന്ന ചോദ്യത്തിനുതന്നെയാണ് തമിഴ്്രാഷ്ട്രീയവും ഇനി ഉത്തരം തേടുന്നത്