എം.എല്‍എമാരെ പാട്ടിലാക്കാന്‍ വികാരാധീനയായി ശശികല. കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍എമാരോട് സംസാരിക്കവേ കണ്ണീരണിഞ്ഞ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ജീവനുള്ളിടത്തോളം കാലം പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംരക്ഷിക്കുമെന്ന് വ്യക്തമാക്കി. എം.എല്‍എമാരുടെ പിന്തുണ ഉണ്ടായിട്ടും സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ ക്ഷണിയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാനും തീരുമാനിച്ചു. എന്നാല്‍ ശശികലയുടേത് മുതലക്കണ്ണീരാണെന്ന് പനീര്‍സെല്‍വം തിരിച്ചടിച്ചു.
എംഎല്‍എമാര്‍ തടങ്കലിലല്ലെന്നു പറഞ്ഞ ശശികല പാര്‍ട്ടി ഒരു കുടുംബം പോലെ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചു. ശത്രുക്കള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിയ്ക്കുകയാണ്. എന്നാല്‍ അതു വിലപോവില്ല. എംജിആറിനു ശേഷം ജയലളിത നേരിട്ട അതേ പ്രതിസന്ധിയിലൂടെയാണ് താനും കടന്നു പോകുന്നത് എന്നു പറഞ്ഞ ശശികല കണ്ണീര്‍ വാര്‍ത്തു. സര്‍ക്കാര്‍ രൂപീകരിയ്ക്കുക എന്നതാണ് ഒരേയൊരു ലക്ഷ്യം. സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ ക്ഷണിയ്ക്കാത്ത ഗവര്‍ണറുടെ നീക്കം ദുരൂഹമാണ്. ബിജെപിയും ഡിഎംകെയുമാണ് ഇതിനു പിന്നില്‍.
എന്നാല്‍ ശശികലയുടേത് മുതലക്കണ്ണീരാണെന്ന് പനീര്‍സെല്‍വം തിരിച്ചടിച്ചു. എം.എല്‍എമാര്‍ കൂവത്തൂരില്‍ തടങ്കലിലാണ്. ഒരോരുത്തര്‍ക്കും നാല് പേര്‍ വീതമാണ് കാവര്‍ . എം. എല്‍എമാരെ സ്വന്തം മണ്ഡലത്തിലേയ്ക്ക് തിരിച്ചയയ്ക്കണമെന്നും പനീര്‍സെല്‍വം ആവശ്യപ്പെട്ടു. അതിനിടെ തേനി എംപി ആര്‍ . പാര്‍ഥിപനും ഒപിഎസ് പക്ഷത്തിലെത്തി. ഇതോടെ പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച എംപിമാരുടെ എണ്ണം 11 ആയി. ആറ് എം.എല്‍എമാരാണ് ഇതുവരെ ഒപിഎസ് ക്യാംപിലെത്തിയത്.