E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 02:50 AM IST

Facebook
Twitter
Google Plus
Youtube

More in India

ശശികല പക്ഷത്തെ ഞെട്ടിച്ച് ഇ. മദുസൂധനന്‍ പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശശികല പക്ഷത്തെ ഞെട്ടിച്ച് അണ്ണാ ഡിഎംകെ പ്രിസീഡിയം സെക്രട്ടറി ഇ. മദുസൂധനന്‍ പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കൂടുതല്‍ പേര്‍ ശശികലയെ ഉപേക്ഷിച്ച് പുറത്തുവരുമെന്നാണ് പനീര്‍സെല്‍വം പക്ഷത്തിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ 129 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിയ്ക്കുമെന്നും അണ്ണാ ഡിഎംകെയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ബി. വളര്‍മതി മനോരമ ന്യൂസിനോട് പറഞ്ഞു. 

എം.ജി. ആറിനൊപ്പം പാര്‍ട്ടിയെ നയിച്ച പാരമ്പര്യമുള്ള ഇ. മദുസൂധനന്‍റെ പിന്തുണ പനീര്‍സെല്‍വം ക്യാംപിനെ ആവേശത്തിലാക്കി. നിലവില്‍ അഞ്ച് എംഎല്‍എമാര്‍ മാത്രമാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ഇനിയും കൂടുതല്‍ പേര്‍ എത്തുമെന്നാണ് പനീര്‍സെല്‍വവും കൂട്ടരും കണക്കുകൂട്ടുന്നത്. എന്നാല്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ് ശശികല പക്ഷം. 129 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നും വൈകാതെ സര്‍ക്കാര്‍ രൂപീകരിയ്ക്കുമെന്നും ബി. വളര്‍മതി മനോരമ ന്യൂസിനോട് പറഞ്ഞു. 

ശശികലയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച പനീര്‍സെല്‍വം 2012ല്‍ ജയലളിത ശശികലയ്ക്കെഴുതിയ മാപ്പപേക്ഷയും പ്രദര്‍ശിപ്പിച്ചു. പാര്‍ട്ടിയില്‍ നിന്നും വീട്ടില്‍നിന്നും ജയലളിത പുറത്താക്കിയപ്പോഴാണ് ശശികല പരസ്യമായി മാപ്പപേക്ഷ നല്‍കിയത്. പാര്‍ട്ടിയില്‍ അധികാരസ്ഥാനങ്ങളൊന്നും വേണ്ടെന്നാണ് കത്തില്‍ ശശികല പറയുന്നത്. അഴിമതിക്കാരിയായ ശശികലയെ പാര്‍ട്ടില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് ജയലളിത ആഗ്രഹിച്ചതെന്നും പനീര്‍സെല്‍വം പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :