പാതയോരത്തെ മദ്യശാലകൾ അടച്ച് പൂട്ടാനുള്ള സുപ്രീം കോടതി വിധിയിലൂടെ പ്രതിസന്ധിയിലായ വ്യവസായ മേഖലയാണ് ഗോവയിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്ന്. ടൂറിസം മേഖലയുടെ നട്ടെല്ലായ മദ്യഷാപ്പുകളിൽ തൊണ്ണൂറ് ശതമാനവും ഗോവയിൽ പാതയോരങ്ങളിലാണ് പ്രവർത്തിക്കുന്നത്.
കായംകുളം സ്വദേശി സുനിൽ ഗോവയിലെ വാസ്കോഡ ഗാമയിൽ നടത്തുന്ന ഇടത്തരം ബാർ ഹോട്ടലാണിത്. ഗോവയിലെ പതിനായിരക്കണക്കിന് മദ്യഷാപ്പുകളിൽ ഇത് പോലെ മലയാളികളുടെ ബാറുകളും ബവറേജിസ് ഔട്ട് ലെറ്റുകളും ധാരാളമുണ്ട്.കോടതി വിധി നടപ്പാക്കിയാൽ ഇതിൽ തൊണ്ണൂറ് ശതമാനവും അടച്ച് പൂട്ടേണ്ടി വരും
വിദേശ മദ്യത്തിന് പുറമെ ഫെനിയുൾപ്പെടെ നാടൻ മദ്യ വ്യവസായത്തെയും കോടതി വിധി ബാധിക്കും. മദ്യ വ്യവസായികളുടെ കൂട്ടായ്മകൾ ഈ വിഷയത്തിൽ സർക്കാരിൻ്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് വരെ നടപടി ഉണ്ടായില്ല. ഒരു രാഷ്ട്രീയ പാർട്ടിയും പരസ്യമായി പിന്തുണ അറിയിച്ചിട്ടുമില്ല.പക്ഷെ ഒരു കാര്യം ഉറപ്പാണ് കോടതി വിധി നടപ്പാക്കിയാൽ ഗോവയുടെ ടൂറിസം മേഖല നൂറ് ശതമാനം തകരും. പതിനായിരങ്ങളുടെ ഉപജീവനം മുsക്കുന്ന കോടതി വിധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗോവയിലെ മലയാളികളെ ആയിരിക്കും.