അനിശ്ചിതത്വം നിലനിൽക്കുന്ന തമിഴ്‍നാട് രാഷ്ട്രീയത്തിൽ ഒ. പനീർസെൽവത്തിനു പിന്തുണയേറുന്നു. പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അഞ്ചു എംപിമാർ കൂടി ഇന്ന് ഒപിഎസ് ക്യാംപിൽ എത്തി. എംപിമാരായ ജയ്സിങ് ത്യാഗരാജൻ, ആർ പി മരുതുരാജ, ഓ പി സെൻകുട്ടവൻ, എസ് രാജേന്ദ്രൻ, ലക്ഷ്മണൻ എന്നിവരാണ് ഇന്ന് പനീർ സെൽവം പക്ഷത്ത് ചേർന്നത്. കൂവത്തൂരിലെ റിസോർട്ടിൽ നിന്ന് പുറത്തുവിടണമെന്നു ആവശ്യപ്പെട്ട് എം എൽ എമാരും രംഗത്തെത്തി.
കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് പുറത്തുവിടണമെന്ന് ഇരുപതിനടുത്ത് എംഎല്‍എമാര്‍ ആവശ്യപ്പെട്ടതായി സൂചന. ഡിഎംകെ നാളെ ഉന്നതതലയോഗം ചേരും. നിലവിലെ രാഷ്ട്രീയസ്ഥിതി ചര്‍ച്ചചെയ്യും.
അതേസമയം തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് ശശികല ക്യാംപിലെ എം.എല്‍.എമാര്‍.എവിടെ വേണമെങ്കിലും ഹാജരാകാന്‍ തയാറാണ്. ഗവര്‍ണറോ രാഷ്ട്രപതിയോ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും എം.എല്‍.എമാര്‍ പറഞ്ഞു.