ആന്ധ്രപ്രദേശിലെ വിജയനഗരത്തില്‍ ട്രെയിന്‍ പാളംതെറ്റി 36 മരണം. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. അട്ടിമറി സാധ്യത തള്ളാനാകില്ലെന്നു റെയിൽവേ അറിയിച്ചു.
ഛത്തീസ്ഗഡിലെ ജഗ്ദല്‍പൂരില്‍ നിന്ന് ഒറീസയിലെ ഭുവനേശ്വറിലേക്ക് പോയ ഹിരാഖണ്ഡ് എക്സ്പ്രസാണ് പാളം തെറ്റിയത്. ഒഡീഷയിലെ രായഗഡില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ ജിമിഡിപേട്ടയ്ക്കും കുനേരു സ്റ്റേഷനും മധ്യേയാണ് അപകടം. രാത്രി പതിനൊന്നിനാണ് ട്രെയിന്‍ പാളംതെറ്റിയത്. എന്‍ജിനും എട്ട് ബോഗികളും മറിഞ്ഞു. മൂന്ന് എ.സി കോച്ചുകളും മൂന്ന് സ്ലീപ്പര്‍ കോച്ചുകളും രണ്ട് ജനറല്‍ കംപാര്‍ട്മെന്‍റും ഒരു പാര്‍സല്‍ കോച്ചുമാണ് അപകടത്തില്‍പ്പെട്ടത്.സ്ലീപ്പർ കോച്ചുകളിൽ സഞ്ചരിച്ചവരാണ് മരിച്ചവരിൽ ഏറെയും. നൂറിലേറെപ്പേര്‍ കോച്ചുകളില്‍ കുടുങ്ങിപ്പോയിരുന്നു. പരുക്കേറ്റവരെ പ്രഭാതിപുരം, രായഗഡ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദേശിയ ദുരന്ത നിവാരണ സേനയും റയില്‍വെയുടെ റിലീഫ് വാനുകളും ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.അതേസമയം അട്ടിമറി സാധ്യത സംബന്ധിച്ചു നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും അട്ടിമറിശ്രമം തള്ളിക്കളയാനാകില്ലെന്നു റെയിൽവേ അറിയിച്ചു. വിശധമായ അന്വേഷണം നടക്കും. അപകടത്തില്‍പ്പെട്ട ട്രെയിനിലെ യാത്രക്കാര്‍ക്കായി അഞ്ച് ബസ്സുകള്‍ ഏര്‍പ്പെടുത്തി. രായഗഡ്-വിജയനഗരം റൂട്ടിലെ ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു.
ഹെല്‍പ് ലൈന്‍ നമ്പറുകള്‍ : 06856 223400, 06856 223500, 09439741181, 09439741071, 07681878777