പെറ്റമ്മയുടെ ചേതനയറ്റ ശരീരത്തിനൊപ്പം ഉറങ്ങുന്ന ബാലന്‍ നാടിന്റെ നൊമ്പരമാകുന്നു

5year-old-sleeps-next-to-mother-not-knowing-she-is-dead
SHARE

അമ്മയുടെ മരണം വിശ്വസിക്കാതെ അടുത്തുക്കിടന്നുറങ്ങുന്ന ഈ അഞ്ചുവയസ്സുക്കാരന്റെ ചിത്രം അധികനേരം കണ്ടുകൊണ്ടിരിക്കാൻ ആർക്കും സാധിക്കില്ല. ശ്വാസം ലഭിക്കാതെ അമ്മ പിടഞ്ഞുമരിച്ചത് ആ അഞ്ചുവയസ്സുക്കാരൻ ആദ്യം അറഞ്ഞിരുന്നില്ല, അറിഞ്ഞിട്ടും അവൻ വിശ്വസിച്ചുമില്ല. പതിവുപോലെയവൻ അമ്മയുടെ കൂടെക്കിടന്നുറങ്ങി. ആ ശരീരത്തിൽ‌ പതിവില്ലാതെ വല്ലാതെ തണുപ്പാണ്ടായിരുന്നിരിക്കാം. അൽപ്പന്നേരത്തിന് ശേഷം അവനു തന്നെ മനസിലായി അമ്മ ഇനിയൊരിക്കലും ഉണരില്ലെന്ന്. ചേതനയറ്റ അമ്മയുടെ ശരീരത്തോടൊപ്പം കിടക്കുന്ന കൂട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.  

ഹൈദരാബാദിലെ ഓസ്മാനിയ ജനറൽ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അവർത്തിച്ച് പറഞ്ഞിട്ടും കുട്ടി അമ്മയോടൊപ്പം തന്നെ കിടക്കുകയായിരുന്നു അവന്‍. ആശുപത്രി ജീവനക്കാരിൽ ആരോ ആണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് കനത്ത ശ്വാസതടസ്സം അനുഭവപ്പെട്ട അമ്മയുമായി കുട്ടി ആശുപത്രിയലെത്തിയത്. ഹൃദയസംബന്ധമായ ആസുഖ ബാധിതയായിരുന്നു ഇവരെന്നാണ് ഡോക്ടർമാർ പറയുന്നത്.  ആശുപത്രിയിലെത്തുന്ന സമയത്ത് ആസുഖം മൂർച്ഛിച്ച അവസ്ഥയിലുമായിരുന്നു. സിപിആർ അടക്കമുള്ള അടയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ഹൈദരബാദിലെ ഹെൽപ്പിങ് ഹാൻഡ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയിലെ പ്രവർത്തകരാണ് കുട്ടിയെയും മരിച്ച സ്ത്രീയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ അധികൃതരെ സഹായിച്ചത്. 

ഇവരുടെ അന്വേഷണ പ്രകാരം ഹൈദരബാദിലെ തന്നെ കറ്റെഡൻ മേഖലയിൽ താമസിക്കുന്ന സമീന സുൽത്താനയാണ് മരിച്ചത്. 36 വയസ്സായിരുന്നു ഇവരുടെ പ്രായം. മൂന്ന് വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു. രാജേന്ദ്ര നഗറിലുള്ള ഒരു പുരുഷനോടൊപ്പമായിരുന്നു ഇവർ താമസിച്ച് വന്നിരുന്നത്. മരണം നടക്കുന്ന ഞായാറാഴ്ച്ച സുൽത്താനയെയും മകനെയും ഇയാൾ ആശുപത്രിയൽ കൊണ്ടുവന്ന് ഇറക്കിവിടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

അമ്മയുടെ മരണ‌ശേഷവും മൃതദേഹത്തോടൊപ്പം തുടർന്ന ബാലൻ. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് വിട്ടു നൽകാനും വിസമതിച്ചു. പോസ്റ്റ്മാർട്ടത്തിനായി ശരീരം എടുക്കാൻശ്രമിക്കവേ കുട്ടി അമ്മയുടെ ശരീരത്തില്‍ മുറുകെ പിടിക്കുകയുണ്ടായി.  ഹെൽപ്പങ് ഹാൻഡ് ഫൗണ്ടേഷന്റെ പ്രവർത്തകർ തന്നെയാണ് മൃതദേഹം സമീനയുടെ ബന്ധുക്കളെ കണ്ടെത്തി കൈമാറിയത്. 18 മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയെ സൈബരാബാദ് പൊലീസിന്റെ സഹായത്തോടെ 100 കിലോമീറ്റർ അകലെയുള്ള സഹീറാബാദിലെ ബന്ധുവിന് കുട്ടിയെ നോക്കികൊള്ളാം എന്ന ഉറപ്പിന്മേൽ കൈമാറി. പെറ്റമയുടെ ജീവനറ്റ ശരീരത്തിനൊപ്പം കിടക്കുന്ന ഈ കുഞ്ഞിന്റെ ചിത്രം രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തുന്നതായി.

MORE IN INDIA
SHOW MORE