മോദിയുടെ റാലിയില്‍ പങ്കെടുത്തതിന് മൊഴിചൊല്ലിയെന്ന് യുവതി, നിഷേധിച്ച് ഭര്‍ത്താവ്

faira-danish
SHARE

ഉത്തര്‍പ്രദേശില്‍ ഒരു യുവതിയുടെ ആരോപണം ഇതാണ്, തന്നെ തന്‍റെ ഭര്‍ത്താവ് മൊഴി ചൊല്ലിയിരിക്കുന്നു. കാരണമെന്തെന്നറിയണ്ടേ..? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ പങ്കെടുത്തു.  മുത്തലാഖ് നിരോധിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമായാണ് റാലിയില്‍ പങ്കെടുത്തതെന്നും ഫായ്റ എന്ന യുവതി പറയുന്നു. 

ഭര്‍ത്താവ് ഡാനിഷിന് ബന്ധുവായ യുവതിയുമായി രഹസ്യ ബന്ധമുണ്ടെന്നും ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടെന്നും കൂടി ഫായ്റ ആരോപിക്കുന്നു. അതുകൊണ്ട് എപ്പോഴും വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെടാറുണ്ടെന്നും യുവതി പറയുന്നു. 

എന്നാല്‍ ഭര്‍ത്താവ് മറിച്ചും ആരോപിക്കുന്നു. ഫായ്റയെ താന്‍ തലാഖ് ചെയ്തെന്നും അവള്‍ക്ക് അവിഹിത ബന്ധമുണ്ടെന്നും ഡാനിഷ് പറഞ്ഞു. മോദിയുടെ റാലിയുമായി തങ്ങളുടെ വിവാഹമോചനത്തിന് യാതൊരു ബന്ധമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിക്കുന്നു. ഏതായാലും മോദിയുടെ റാലിയില്‍ പങ്കെടുത്തതിന് ‘വിവാഹമോചിതരായ യുവതിയും ഭര്‍ത്താവും’ ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ തലക്കെട്ടിലേറിക്കഴിഞ്ഞു.  

MORE IN INDIA
SHOW MORE