ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത ഇലക്ഷന്‍ കമ്മിഷന്‍റെ നടപടിയില്‍ വിവാദം മുറുകുന്നു. തീയതി പ്രഖ്യാപിക്കാതിരുന്നത്, മോദിക്കും അമിത്ഷായ്ക്കും പണമെറിഞ്ഞ് വോട്ടുപിടിക്കാനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കമ്മിഷന്‍, കീഴ്്വഴക്കങ്ങള്‍ തെറ്റിച്ചെന്ന് സി.പി.എമ്മും കുറ്റപ്പെടുത്തി. എന്നാല്‍ കമ്മിഷന്‍റെ ഭരണഘടനാപരമായ തീരുമാനങ്ങളെ രാഷ്ട്രീയലാഭത്തിനായി പ്രതിപക്ഷം ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
ഒരേസമയം നിയമസഭാ കാലാവധി അവസാനിക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുകയെന്ന കീഴ്വഴക്കം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തെറ്റിച്ചുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. കമ്മിഷന്‍റെ നടപടി ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാക്കുമെന്നും കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ.ഖുറേഷി പ്രതികരിച്ചു. ഈമാസം പതിനാറിന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഗുജറാത്തിലെ വന്‍ റാലിയില്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്താനിരിക്കെയാണ് കമ്മിഷന്‍റെ നടപടിയെന്നും ആരോപണമുയര്‍ന്നു.
തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ബി.ജെ.പി സമ്മര്‍ദം ചെലുത്തിയാണ് തീയതി പ്രഖ്യാപനം വൈകിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാനും പ്രലോഭിപ്പിക്കാനും പുതിയ പ്രഖ്യാപനങ്ങള്‍ നടത്താനുള്ള മോദിയുടെ തന്ത്രമാണിതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്്വി പ്രതികരിച്ചു.
എന്നാല്‍ കീഴ്വഴക്കങ്ങള്‍ തെറ്റിച്ചിട്ടില്ലെന്നാണ് ബി.ജെ.പിയുടെ വാദം. 2007ലും 2012ലും ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ഒരുമിച്ചല്ല തിരഞ്ഞെടുപ്പ് നടത്തിയതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.