രാജ്യത്തിൻറെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ആശങ്കകളെ കൂടുതൽ സാധൂകരിച്ച് ആർബിഐ. രാജ്യം പ്രതീക്ഷിച്ച വളർച്ചാനിരക്ക് കൈവരിച്ചില്ലെന്നും നാണ്യപ്പെരുപ്പം ഉയരുമെന്നും ഗവർണർ ഊർജിത്പട്ടേൽ പറഞ്ഞു. അതേസമയം, സമ്മർദങ്ങൾക്കിടയിലും അടിസ്ഥാനനിരക്കുകളിൽ മാറ്റമില്ലാതെ ആർബിഐ വായ്പാനയം പ്രഖ്യാപിച്ചു
ദ്വൈമാസ പണവായ്പാ നയപ്രഖ്യാപനശേഷമാണ് റിസർവ് ബാങ്കിൻറെ ധനനയമിതി രാജ്യത്തിൻറെ സാമ്പത്തികസ്ഥിതിയെ കുറിച്ച് വ്യക്തമാക്കിയത്. നടപ്പുസാമ്പത്തികവർഷം 7.3ശതമാനമായിരുന്നു രാജ്യത്തിൻറെ വളർച്ചാനിരക്ക് പ്രതീക്ഷിച്ചിരുന്നത്. ഇത് ഇത് 6.7ലേക്ക് താഴുമെന്നാണ് ആർബിഐ വിലയിരുത്തൽ. വിലക്കയറ്റം പ്രതീക്ഷിക്കാം. നാണ്യപ്പെരുപ്പം 4.2മുതൽ 4.6ശതമാനംവരെ ഉയരുമെന്നുംവിലയിരുത്തലുണ്ട്. അതേസമയം, അടിസ്ഥാനനിരക്കുകളിൽ ആർബിഐ മാറ്റംവരുത്തിയില്ല. ആർബിഐ വാണീജ്യബാങ്കുകൾക്ക് നൽകുന്ന ഹൃസ്വകാല വായ്പയുടെ പലിശയായ റീപോനിരക്ക് ആറുശതമാനത്തിലും, റിവേഴ്സ് റീപോ 5.75ശതമാനത്തിലും തുടരും. അടിസ്ഥാനനിരക്കുകൾ കുറയ്ക്കുന്നതിനായി കേന്ദ്രസർക്കാരിന്‍റെയും വ്യവസായലോകത്തിൻറെയും സമ്മർദമുണ്ടായിരുന്നു. എന്നാൽ പ്രാഥമികലക്ഷ്യം നാണ്യപ്പെരുപ്പം കുറയ്ക്കുന്നതിനെന്ന് ആർബിഐ ഗവർണർ വ്യക്തമാക്കി.
ബാങ്കുകളുടെ എസ്‍എൽആർ നിരക്ക് അരശതമാനം കുറച്ച് 19.50ശതമാനമായി നിശ്ചയിച്ചു