E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

മോദിയുടെ മൗനം അഭിനയം, ദേശീയ അവാർഡുകൾ മടക്കിനൽകും: പ്രകാശ് രാജ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Prakash-Raj.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം പടരുന്നതിനിടെ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും ഇതു തുടർന്നാൽ തനിക്ക് അഭിനയത്തിന് കിട്ടിയ ദേശീയ പുരസ്കാരങ്ങൾ‌ മടക്കി നൽകുമെന്നും പ്രകാശ് രാജ് പറഞ്ഞു.

ഡിവൈഎഫ്‌ഐയുടെ 11–ാം സംസ്ഥാന സമ്മേളനം ബെംഗളൂരൂവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ഗൗരി ലങ്കേഷിനെ കൊന്നവരെ പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍, അതിനേക്കാൾ അസ്വസ്ഥത സൃഷ്ടിക്കുന്നത് ആ മരണം സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നതു കാണുമ്പോഴാണ്. ആഘോഷിക്കുന്നവരെ നമുക്കറിയാം. ഇവരിൽ ചിലർ നമ്മുടെ പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്. എന്നാൽ ഇതിനോടെല്ലാം പ്രധാനമന്ത്രി ഇപ്പോഴും കണ്ണടയ്ക്കുകയാണ്.

ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാണോ ക്ഷേത്രത്തിലെ പൂജാരിയാണോ എന്ന് തിരിച്ചറിയാനാവുന്നില്ല. നമ്മുടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നാലോചിക്കുമ്പോൾ ഞാൻ ആശങ്കാകുലനാകുന്നു. നിങ്ങൾക്കറിയാമോ, എനിക്ക് അഞ്ച് ദേശീയ പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ, തന്നേക്കാള്‍ വലിയ നടനാണെന്നു തെളിയിക്കാനാണു മോദി ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഭാവിക്ക് ഈ അസഹിഷ്ണുത ഗുണം ചെയ്യില്ല.

ഞാനൊരു അറിയപ്പെടുന്ന നടനാണ്. നിങ്ങളുടേത് (മോദി) അഭിനയമാണെന്നു തിരിച്ചറിയാൻ എനിക്കു പറ്റില്ലെന്നാണോ കരുതുന്നത്? എന്താണ് സത്യം, എന്താണ് അഭിനയം എന്നു മനസ്സിലാക്കാൻ എനിക്കു സാധിക്കുമെന്ന പരിഗണന കാണിക്കണം. മൗനം തുടരുകയാണെങ്കിൽ അവാർ‍ഡുകൾ തിരികെ നൽകുന്നതിനെ കുറിച്ച് ഞാനാലോചിക്കുകയാണ്.– പ്രകാശ് രാജ് തുറന്നടിച്ചു.

ഗൗരിയുടെ പിതാവ് ലങ്കേഷ് തനിക്ക് ഗുരുതുല്യനായിരുന്നുവെന്നും ഗൗരിയെ 35 വര്‍ഷമായി അടുത്തറിയാമായിരുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഗൗരിയുടെ സംസ്കാര ചടങ്ങിൽ മുഴുവൻ സമയവും അദ്ദേഹം പങ്കെടുത്തിരുന്നു.