രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ആർഎസ്എസ്. ഇന്ത്യ അതിവേഗം വളർച്ചയിലേക്ക് മുന്നേറുകയാണെന്നും, രാജ്യത്തെ സാമ്പത്തിക വിദഗ്ദ്ധർ അജ്ഞതയിൽ നിന്ന് പുറത്തുവരണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ജിഹാദികളെ നേരിടുന്നതിൽ കേരള-ബംഗാൾ സർക്കാർ പരാജയമാണെന്നും ആർഎസ്എസ് തലവൻ കുറ്റപ്പെടുത്തി.
നാഗ്പൂരിലെ ആർ.എസ്.എസ് റാലിയിലാണ് രാജ്യത്തെ സാമ്പത്തികനില ഭദ്രമെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. മാന്ദ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്ന രാജ്യത്തെ സാമ്പത്തികവിദഗ്ദ്ധർ അജ്ഞതയിലാണ്. അവർ കാലാനുസൃതമായി ചിന്തിക്കാൻ തയ്യാറാകണം. ഭഗവത് പറഞ്ഞു.
കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റ് ലൌജാഹാദ് തുടങ്ങിയ വിഷയങ്ങളിലും വിവാദപരമായ പ്രസ്താവനകളുണ്ടായി. വോട്ടുബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയ നേട്ടത്തിനായി രാജ്യവിരുദ്ധ ശക്തികൾക്ക് കേരള-ബംഗാൾ സർക്കാരുകൾ സഹായം ചെയ്യുന്നു. ഈ സംസ്ഥാനങ്ങളിലെ ജിഹാദികളെ നേരിടാൻ ജനങ്ങൾ പ്രതിരോധിച്ചുതുടങ്ങിയിട്ടുണ്ട്.
കാശ്മീരിനെ പൂർണായും ഇന്ത്യയുടെ ഭാഗമാക്കി പ്രത്യേക നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിച്ചതിലും, അതിർത്തികടന്നുള്ള ഭീകരവാദത്തെയും, വിഘടനവാദത്തെയും ഫലപ്രദമായി നേരുടുന്നതിലും മോദി സർക്കാരിനെ പ്രശംസിച്ച ഭഗവത്, ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങളെ അപലപിക്കുകയും ചെയ്തു.