മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ റയില്‍വേ സ്റ്റേഷനിലേക്കുള്ള കാല്‍നട മേല്‍പ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും 22 മരണം. 50 ലേറെപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 20പേരുടെ നില ഗുരുതരമാണ്. റയില്‍വേ മന്ത്രി അപകടസ്ഥം സന്ദര്‍ശിക്കും
കനത്ത മഴയിൽനിന്നു രക്ഷതേടി ജനക്കൂട്ടം റയിൽവേ മേൽപ്പാലത്തിലേക്കു തിക്കിക്കയറിയതും മഴ അവസാനിച്ചതോടെ തിരിച്ചിറങ്ങാന്‍ തിരക്കുകൂട്ടിയതുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ത്രീകള്‍ ഉള്‍പ്പെടെ മേല്‍പാലത്തിന്‍റെ നിലത്തുവീണു. രക്ഷപ്പെടാനായി ചിലര്‍ താഴേക്ക് ചാടി
മേൽപ്പാലത്തിനു സമീപം വലിയ ശബ്ദത്തിൽ ഷോർട്ട് സർക്യൂട്ടുണ്ടായെന്നും ദൃക്സാക്ഷികള്‍ പറയുന്നു. തിക്കുംതിരക്കും കൂടാന്‍ ഇതും കാരണമായി.
മൂന്നുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാക്കിയുള്ളവരുെട അന്ത്യം ചികില്‍സയിലിരിക്കെ ആശുപത്രിയിലാണ് . പൊലീസിലെയും റയില്‍വേയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. അന്വേഷണങ്ങളും പ്രഖ്യാപിച്ചു.
അപകടം ലോക്കൽ ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല. നാലു ലൈനുകൾ ഉള്ളതിൽ ഒരെണ്ണത്തിലെ ഗതാഗതമാണു തടസ്സപ്പെട്ടത്.