രോഹിന്‍ഗ്യ അഭയാര്‍ഥി പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച്ച സുപ്രീംകോടതിയില്‍ അന്തിമസത്യവാങ്മൂലം സമര്‍പ്പിക്കും. മ്യാന്‍മറില്‍നിന്ന് കൂട്ടപ്പലായനം ചെയ്തെത്തുന്ന രോഹിന്‍ഗ്യകളെ വീടുകളില്‍ ബംഗ്ലാദേശ് സര്‍ക്കാരും പാര്‍പ്പിക്കുന്നത് വിലക്കി. വീടുകളില്‍ അഭയം നല്‍കിയിട്ടുള്ളവര്‍ രോഹിന്‍ഗ്യകളെ ഉടന്‍ ക്യാംപുകളിലേക്ക് മാറ്റണമെന്നും മുന്നറിയിപ്പ്. അതേസമയം മ്യാന്‍മറില്‍ നടക്കുന്ന രോഹിന്‍ഗ്യകളെ ഉന്‍മൂലനാശം നടത്താനുള്ള ആക്രമണമാണെന്നതിന്‍റെ തെളിവുകള്‍ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ പുറത്തുവിട്ടു.
മൂന്നാഴ്ച കഴിഞ്ഞിട്ടും അഭയാര്‍ത്ഥി പ്രവാഹം നിലയ്ക്കാത്ത സാഹചര്യത്തിലാണ് ബംഗ്ലാദേശ് സര്‍ക്കാരിന്‍റെ പുതിയ നീക്കം. ക്യാംപുകള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ മറ്റു മേഖലകളിലേക്ക് അഭയാര്‍ഥികള്‍ കടക്കുന്നത് തടയുകയാണ് ലക്ഷ്യം. മൂന്നാഴ്ചയ്ക്കിടെ ബംഗ്ലാദേശിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. മ്യാന്‍മറില്‍നിന്ന് 40 ശതമാനം രോഹിന്‍ഗ്യകളും പലായനം ചെയ്തുവെന്നാണ് കണക്ക്. ഇതില്‍ 60 ശതമാനംപേര്‍ കുട്ടികളാണ്. കലാപഭൂമിയില്‍ ജീവന്‍നഷ്ടപ്പെട്ട ആയിരങ്ങളുടെ കണക്ക് പുറത്തുവന്നിട്ടില്ല.
മ്യാന്‍മറില്‍ നടക്കുന്ന രോഹിന്‍ഗ്യകളെ ഉന്‍മൂലനാശം ചെയ്യാനുള്ള കലാപമാണെന്നതിന്‍റെ തെളിവായി രണ്ട് ഉപഗ്രഹ ദൃശ്യങ്ങള്‍ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ പുറത്തുവിട്ടു. രോഹിന്‍ഗ്യകളെ വിരട്ടിയോടിച്ചശേഷം അവരുടെ താമസ്ഥലങ്ങള്‍ ചുട്ടെരിച്ചതിന്‍റെ തെളിവുകളാണ് ഈ ഫോട്ടുകള്‍. കൂടുതല്‍ രാജ്യങ്ങള്‍ രോഹിന്‍ഗ്യകളെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്ന് ഐക്യരാഷ്ട്രസഭ വീണ്ടും ആഹ്വനം ചെയ്തു