ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ബെംഗളുരുവിൽ ആയിരങ്ങൾ സംഘടിച്ചു. പുരോഗമന പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കിയ പ്രതിഷേധത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, മേധ പട്കര്‍, ജിഗ്നേഷ് മേവാനി തുടങ്ങിയവരും സാഹിത്യ, സാംസ്കാരികപ്രവര്‍ത്തകരും വിദ്യാര്‍ഥികളും അണിനിരന്നു. ഗൗരി ലങ്കേഷിന്റെ അമ്മയും പ്രകടനത്തിൽ പങ്കെടുത്തു.
ഗൗരി ലങ്കേഷ് ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന മുദ്രവാക്യം മുഴക്കി വിദ്യാർത്ഥികൾ ബെംഗളൂരു മജെസ്റ്റിക് സ്റ്റേഷനിൽ ഒത്തുകൂടി. തെരുവ് നാടകവും സാംസ്‌കാരിക പരിപാടികളുമായി ബെംഗളൂരു നഗരത്തെ പ്രതിഷേധ വേദിയാക്കി മാറ്റി. കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പടുത്തിയിരുന്നത്. സെൻട്രൽ കോളേജ് ഗ്രൗണ്ടിലേക്കുള്ള റാലിയിൽ പതിനായിരങ്ങൾ അനിചേർന്നു. പുരോഗമന സാഹിത്യകാരന്മാരും കലാകാരൻമാരും ഇടതു സംഘടനകളും പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകി. ഗൗരി ലങ്കേഷിന്റെ അമ്മയും സഹോദരിയും സെൻട്രൽ കോളേജ് ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.