E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

ജനറല്‍ കൗണ്‍സില്‍ തടയണമെന്നാവശ്യപ്പെട്ട് ദിനകരന്‍ വിഭാഗം നല്‍കിയ ഹര്‍ജി തള്ളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച ജനറല്‍ കൗണ്‍സില്‍ തടയണമെന്നാവശ്യപ്പെട്ട് ദിനകരന്‍ വിഭാഗം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും കോടതി. ശശികലയെ പുറത്താക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള നിര്‍ണായക ജനറല്‍ കൊണ്‍സില്‍ നാളെ ചെന്നൈയില്‍ നടക്കും. 

തമിഴ്നാട്ടിലെ രാഷ്ട്രീയ കരുനീക്കങ്ങളില്‍ ദിനകരന്‍ വിഭാഗത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇന്നത്തെ മദ്രാസ് ഹൈക്കോടതി ഉത്തരവ്. എടപ്പാടി പളനിസമി - പനീര്‍സെല്‍വം വിഭാഗങ്ങളുടെ ലയന ഉടമ്പടിയുടെ ഭാഗമായാണ് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഇതിലെ നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടി.ടി.വി.ദിനകരന്‍റെ വിശ്വസ്തരില്‍ ഒരാളായ വെട്രിവേല്‍ എം.എല്‍.എ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നം കോടതിയിലെത്തിച്ചതിനെ വിമര്‍ശിച്ചു. യോഗത്തില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ മാറിനില്‍ക്കാമെന്നും ജസ്റ്റിസ് കാര്‍ത്തികേയന്‍ വ്യക്തമാക്കി. ഭരണഘടനപരമായി ശശികലയ്ക്ക് മാത്രമേ ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ അധികാരമുള്ളൂവെന്ന് വെട്രിവേലിന്‍റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന കാരണത്താല്‍ ഹര്‍ജിക്കാരനായ വെട്രിവേലിന് കോടതി ഒരു ലക്ഷം രൂപ പിഴചുമത്തി. രണ്ടായിരത്തിലധികം ഭാരവാഹികള്‍ പങ്കെടുക്കുന്ന ജനറല്‍ കൗണ്‍സില്‍ നാളെ ചെന്നൈ മധുരവയല്‍ വാ നഗരത്ത് നടക്കും.