മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിലെ വധഭീഷണിയുള്ള പുരോഗമന സാഹിത്യകാരന്‍മാര്‍ക്കും സാംസ്‌കാരിക പ്രവത്തകർക്കും സുരക്ഷ ഒരുക്കും. മുപ്പത്തിയഞ്ചു പേരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. 44 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി.
ജ്ഞാനപീഠ ജേതാവ് ഗിരീഷ് കർണാട് പുരോഗമന വാദിയും യുക്തിവാദിയുമായ പ്രൊഫസർ കെ എസ് ഭഗവാൻ, യോഗേഷ് മാസ്റ്റർ യുവ എഴുത്തുകാരി ചേതന തീർത്ഥഹള്ളി തുടങ്ങി നേരത്തെ വധഭീഷണി നേരിട്ടിട്ടുള്ളവർക്കാണ് സുരക്ഷ ഒരുക്കുന്നത്. 35 പേരുടെ പ്രാഥമിക പട്ടിക തയാറാക്കി. 44 പുതിയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തി.
ഇതോടെ പ്രേത്യേക സംഘത്തിൽ 65 ഉദ്യോഗസ്ഥരായി. ഗൗരി ലങ്കേഷിന്റെ മരണത്തെക്കുറിച്ചു പരാമർശം നടത്തിയ ശ്രിങ്കേരി ബിജെപി എം എൽ എ ഡി എൻ ജീവരാജിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. ആർ എസ് എസിനെതിരെ എഴുതിയില്ലായിരുന്നു എങ്കിൽ ഗൗരി ലങ്കേഷ് ജീവിച്ചിരുന്നേനെ എന്നായിരുന്നു മംഗളുരു ചലോ റാലിക്കിടെ എം എൽ എ യുടെ വിവാദ പരാമർശം.
കൊലപാതകത്തെ കുറിച്ച് കർണാടക ചീഫ് സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. പ്രാഥമിക വിവരങ്ങൾ മാത്രമാണ് റിപ്പോർട്ടിൽ ഉള്ളത്. പ്രതികൾ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാനുള്ള സാധ്യത പരിഗണിച്ചു കേരളം ഉൾപ്പടെയുള്ള അയൽ സംസ്ഥാനങ്ങളിലെ രഹസ്യന്വേഷണ വിഭാഗവുമായി പ്രത്യേക സംഘം ബന്ധപെട്ടു.