E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:08 AM IST

Facebook
Twitter
Google Plus
Youtube

More in India

ഹരിയാനയിലെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഇല്ല: കേന്ദ്ര ആഭ്യന്തരസെക്രട്ടറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rajeeve-mehreshi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹരിയാനയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് മെഹര്‍ഷി പറഞ്ഞു. കോടതി വിധിയെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ഹരിയാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കേന്ദ്ര ആഭ്യന്തരസെക്രട്ടറി വ്യക്തമാക്കി. അതിനിടെ മുഖം രക്ഷിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഹരിയാനമുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ടു. 

ഗുര്‍മീത് റാം റഹീമിനെതിരായ കോടതി വിധിയെത്തുടര്‍ന്നുള്ള അക്രമങ്ങളുടെ പേരില്‍ രാജിവെയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ആളുകള്‍ എന്തുവേണമെങ്കിലും പറയട്ടെയെന്നായിരുന്നു രാജി ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഖട്ടറുടെ മറുപടി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തിയ ഖട്ടര്‍ വിശദമായ റിപ്പോര്‍ട്ട് അമിത് ഷായ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്്നാഥ് സിങിനും സമര്‍പ്പിച്ചു. സംസ്ഥാനത്തെ സ്ഥിതി ശാന്തമാണെന്നും ഹൈക്കോടതി നിര്‍ദേശങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ പാലിച്ചിട്ടുണ്ടെന്നും ഖട്ടര്‍ പറഞ്ഞു. 

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഹരിയാന പഞ്ചാബ് ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.എസ്.സാരോണ്‍ അറിയിച്ചു. ദേരാ തലവന്‍ ഗുര്‍മീതിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നേരിടുന്നതില്‍ വീഴ്ചവരുത്തിയ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച കോടതി പ്രധാനമന്ത്രി ബി.ജെ.പിയുടെതല്ല , രാജ്യത്തിന്‍റെതാണെന്ന് പരാമര്‍ശം നടത്തിയെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ട്.