ഗുര്‍മീത് റാം റഹീമിനെതിരായ വിധിയെത്തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ഹരിയാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നാട് കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കൈയും കെട്ടിയിരുന്നെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിമര്‍ശിച്ചു. അതിനിടെ, ദേര സച്ചയുടെ ഹരിയാനയിലെ ആസ്ഥാനത്തിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ആഭ്യന്തരമന്ത്രി രാജ്്നാഥ് സിങ്ങിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
മുപ്പത്തിരണ്ടു പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്‍റെ ആശങ്ക ഇനിയും ഒഴിഞ്ഞുമാറിയിട്ടില്ല. കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട ഹരിയാന സര്‍ക്കാര്‍ അക്രമികള്‍ക്ക് കീഴടങ്ങടങ്ങിയോ എന്ന് ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രിക്ക് എങ്ങനെയാണ് കാര്യങ്ങളക്കുറിച്ച് ബോധ്യമില്ലാതിരിക്കുന്നതെന്ന് കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അതേസമയം, റാം റഹീമിന്‍റെ അനുയായികളെ സംഘര്‍ഷമേഖലയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഒരു ലക്ഷത്തോളം അനുയായികള്‍ തമ്പടിച്ചിരിക്കുന്ന സിര്‍സയിലെ ആസ്ഥാനത്ത് സൈന്യവും ദ്രുതകര്‍മസേനയും അക്രമം നേരിടാനുള്ള പൂര്‍ണസന്നാഹങ്ങളുമായി രംഗത്തുണ്ട്. അനുയായികളെ ഒഴിപ്പിച്ചേശേഷം, കുരുക്ഷേത്രയിലെ ഒന്‍പത് ആശ്രമങ്ങള്‍ ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്ന് അടച്ചുപൂട്ടി. ഇവിടെനിന്നു മാരാകായുധങ്ങള്‍ പിടിച്ചെടുത്തു.
കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറെ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിക്കു വിളിപ്പിച്ചു.പഞ്ചകുലയിലെ സുരക്ഷാവീഴ്ചയുടെ പേരില്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷ്്ണര്‍ അശോക് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. അതിനിടെ, ആഭ്യന്ത്രരമന്ത്രി, പ്രതിരോധമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന്, സുരക്ഷ വിലയിരുത്തി. ശിക്ഷ പ്രഖ്യാപിക്കുന്ന തിങ്കളാഴ്ച വീണ്ടും കലാപമുണ്ടായേക്കാമെന്ന വിവരത്തെതുടര്‍ന്ന് ശക്തമായ സൈനികഅര്‍ധസൈനികവിഭാഗങ്ങളുടെ സുരക്ഷ ഒരുക്കാനും തീരുമാനമായി. അതിനിടെ, മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്‍റെ രാജിക്കുവേണ്ടി മുറവിളി ശക്തമായി. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കൈലാഷ് വിജയ് വര്‍ഗീയ ഡല്‍ഹിയിലെത്തി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.