E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

അണ്ണാഡിഎംകെയെ എന്‍ഡിഎയില്‍ തിരികെയെത്തിക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പനീര്‍സെല്‍വം, പളനിസ്വാമി വിഭാഗങ്ങളുടെ ലയനത്തോടെ അണ്ണാഡിഎംകെയെ എന്‍ഡിഎയില്‍ തിരികെയെത്തിക്കാനുള്ളനീക്കങ്ങള്‍ സജീവമാക്കി ബി.ജെ.പി കേന്ദ്രനേതൃത്വം. രണ്ട് ക്യാബിനറ്റ് മന്ത്രിമാരടക്കം മൂന്ന് മന്ത്രിസ്ഥാനങ്ങളാണ് നരേന്ദ്രമോദി മന്ത്രിസഭയില്‍, അണ്ണാഡിഎംകെയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. തമിഴ്നാടിന്‍റെ സമഗ്രവികസനത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ പൂര്‍ണപിന്തുണ വാഗ്ദാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. 

ആറുമാസത്തെ ഇടവെളയ്ക്ക് ശേഷം അണ്ണാഡിഎംകെ ആസ്ഥാനത്ത് പനീര്‍സെല്‍വം മടങ്ങിയെത്തിയപ്പോള്‍ ആത്മവിശ്വാസം വര്‍ധിച്ചത് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായ്ക്കായിരുന്നു. ഇരുവിഭാഗങ്ങളെയും ഒന്നിപ്പിച്ച് എന്‍ഡിഎയില്‍ തിരികെയെത്തിക്കാനുള്ള നീക്കങ്ങളും ഇതോടെ അന്തിമഘടത്തിലായി. പനീര്‍സെല്‍വവുമായി മൂന്നുതവണയും പളനിസ്വാമിയുമായി രണ്ടുതവണയും ഡല്‍ഹിയില്‍ അമിത്ഷായും പ്രധാനമന്ത്രിയും പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തി. ലയന ചര്‍ച്ചകള്‍ വഴിമുട്ടിയപ്പോള്‍ മൂന്നുദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനും അമിത്ഷാ ഒരുങ്ങിയിരുന്നു. പതിമൂന്ന് എംപിമാരുള്ള എഐഡിഎംകെ പാളയത്തിലെത്തിയാല്‍ രാജ്യസഭയില്‍ സര്‍ക്കാരിന്‍റെ കരുത്ത് വര്‍ധിക്കും. 

ഒപ്പം അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞാലും, ദക്ഷിണേന്ത്യയില്‍ മികവ് കാട്ടാനാകുമെന്ന വിശ്വാസവും. ജയവര്‍ധന്‍ , മൈത്രേയന്‍ , മനോജ് പാണ്ഡ്യന്‍ എന്നിവരെയാണ് അണ്ണാഡിഎംകെ കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്‍ഡിഎ പ്രവേശനത്തിന് ശേഷം തമിഴ്നാട്ടിലെത്തുന്ന അമിത്ഷാ സംസ്ഥാനത്തെ മുന്നണി വിപുലീകരണചര്‍ച്ചകള്‍ക്കും തുടക്കമിടും. ഇടഞ്ഞുനിന്ന നിതീഷിനെ ഒപ്പം കൂട്ടിയതിന് പിന്നാലെ ദ്രാവിഡ രാഷ്ട്രീയത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനായതും മോദി അമിത്ഷാ അച്ചുതണ്ടിന്‍റെ നേട്ടമായി വിലയിരുത്തപ്പെടുന്നു.