E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഭിന്നതകൾ പരിഹരിച്ചെന്ന് പളനിസാമി: ലയനം വേഗത്തിലാക്കാൻ ഒ.പി.എസ് - ഇ.പിഎസ് വിഭാഗങ്ങള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന തമിഴ്നാട് സന്ദര്‍ശനത്തിന് മുമ്പ് ലയന പ്രഖ്യാപനം നടത്താനുള്ള തയാറെടുപ്പിലാണ് ഒ.പി.എസ് - ഇ.പിഎസ് വിഭാഗങ്ങള്‍. ഇന്നോ നാളയോ ലയനതീരുമാനം ഉണ്ടാകുമെന്ന് പനീര്‍സെല്‍വം പറഞ്ഞു. ലയനശേഷം എന്‍.ഡി.എ മുന്നണി പ്രവേശനമടക്കമുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും. 

ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്‍റെ കടുത്ത സമ്മര്‍ദമാണ് ലയന നീക്കങ്ങള്‍ വേഗത്തിലാക്കിയത്. ഉപമുഖ്യമന്ത്രിസ്ഥാനവും രണ്ട് മന്ത്രി സ്ഥാനങ്ങളും സര്‍ക്കാരില്‍ മറ്റ് ഉയര്‍ന്ന സ്ഥാനങ്ങളും പളനിസാമി വാഗ്ദാനം ചെയ്തു. എന്നാല്‍ ഇതങ്ങീകരിക്കാന്‍ പനീര്‍സെല്‍വം വിഭാഗം അദ്യം തയ്യാറായിരുന്നില്ല. ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം തന്നെ വേണം, ശശികലയെ പുറത്താക്കണം എന്നീ ആവശ്യങ്ങളില്‍ ഒ.പി.എസ് പക്ഷത്തെ പ്രമുഖരില്‍ ഒരാളായ മുനുസാമി ഉറച്ചുനിന്നു. എന്‍.ഡി.എയുടെ ഭാഗമാകുമ്പോള്‍ ലഭിക്കുന്ന പദവികള്‍ വീതംവെക്കുന്നത് സംബന്ധിച്ചും ലയനത്തിന് മുമ്പ് ധാരണയാക്കണമെന്ന് മൈത്രേയനും നിര്‍ബന്ധംപിടിച്ചു. അങ്ങനെ പല കാരണങ്ങളാല്‍ ഒ.പി.എസ് വിഭാഗത്തില്‍ ഭിന്നത രൂപപ്പെട്ടു. ഇതിനെതുടര്‍ന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം ജയസ്മാരകത്തില്‍ നടക്കേണ്ടിയിരുന്ന ലയനപ്രഖ്യാപനം മാറ്റിവച്ചു. ഇന്നലെ വീണ്ടും ഒ.പിഎസ് വിഭാഗം യോഗം ചേര്‍ന്ന് ധാരണയിലെത്തി. ഇക്കാര്യം ഇ.പി.എസിനെ അറിയിച്ചു. ലയനം ഉടനുണ്ടാകുമെന്ന് ഇരു നേതാക്കളും പറഞ്ഞു. 

ബുധനാഴ്ച ചെന്നൈ ആര്‍.കെ നഗറിലാണ് ടിടിവി.ദിനകരന്‍റെ സംസ്ഥാന യാത്രയുടെ ഭാഗമായുള്ള അടുത്ത പൊതുസമ്മേളനം. കൂടുതല്‍ എം.എല്‍.എമാരെ പങ്കെടുപ്പിക്കാനുള്ള ശ്രമം ദിനകരനും തുടങ്ങി. ലയനം നടന്നാല്‍ ദിനകരന്‍ കൈക്കൊള്ളുന്ന നിലപാട് നിര്‍ണായകമാകും.