നെഹ്റു കുടുംബത്തെ വില്ലന്‍മാരാക്കി ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം തിരുത്തിയെഴുതാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്‍റണി. ആർഎസ്എസ് അജന്‍ഡ നടപ്പാക്കാനുള്ള ശ്രമം ഇന്ത്യയില്‍ വിജയിക്കില്ലെന്നും ഇതിനെതിരെ വന്‍ ജനകീയമുന്നേറ്റം ഉണ്ടാകുമെന്നും എ.കെ.ആന്‍റണി ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
പടിപടിയായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം തിരുത്തിയെഴുതാനുള്ള നീക്കങ്ങളാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നതെന്ന് എ.കെ.ആന്‍റണി വിമര്‍ശിച്ചു. ഈ നടപടികള്‍ക്കെല്ലാം ഹ്രസ്വകാലത്തേക്കുമാത്രമേ ആയുസുള്ളൂ. മൂല്യങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും സാമൂഹികനീതിക്കുംവേണ്ടി ജനകീയമുന്നേറ്റമുണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എ.കെ.ആന്‍റണി പറഞ്ഞു.