ഹിമാചൽ പ്രദേശിലെ ദേശീയപാതയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 46 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. രണ്ട് ബസുകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഹിമാചൽ പ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകളിലെ യാത്രക്കാരാണ് മരിച്ചത്. ചാംബയിൽനിന്ന് മണാലിയിലേക്ക് പോവുകയായിരുന്ന ബസും ജമ്മുവിലെ കാത്രയിൽനിന്ന് മണാലിക്കു വരികയായിരുന്ന മറ്റൊരു ബസുമാണ് അപകടത്തിൽപ്പെട്ടത്. ഒട്ടേറെ വാഹനങ്ങൾ മണ്ണിടിച്ചിലിൽ പെട്ടതായി സൂചനയുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. മുഖ്യമന്ത്രി വീരേന്ദ്രര്‍ സിങ് അപകടസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാനസര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള മാന്‍ഡി-അവൂട്ട് ദേശീയപാത 21 താൽക്കാലികമായി അടച്ചിട്ടു
Advertisement