ശശികലെയും ദിനകരനെയും ഒതുക്കി ഒരുമിച്ചു നീങ്ങാനുള്ള തന്ത്രങ്ങളുമായി പളനിസാമി ,പനീർ സെൽവം വിഭാഗങ്ങൾ. ശശികല കുടുംബത്തെ പൂർണമായും പുറത്താക്കണമെന്ന് നിലപാടുള്ള ഇരു വിഭാഗങ്ങളും ചർച്ചകൾക്കായി ഡൽഹിയിൽ എത്തി. ഇരു വിഭാഗങ്ങളും യോജിച്ചാൽ എൻ.ഡി.എ മുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾ ഡൽഹിയിൽ നടക്കും. ശശികലയുടെ ജനറൽ സെക്രട്ടറി സ്ഥാനം താല്‍ക്കാലികമാണെന്നു പ്രഖ്യാപിച്ച എടപ്പാടി പളനിസാമി കനത്ത പ്രഹരമാണ് ശശികല വിഭാഗത്തിന് നല്‍കിത്. വരും ദിവസങ്ങളിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചകളിൽ പളനിസാമി വിഭാഗവും ഒ പി എസ് വിഭാഗവും ഒന്നിച്ചാൽ , സർക്കാരിനെ പളനിസാമിയും പാർട്ടിയെ ഒ പി എസും നയിച്ചേക്കുമെന്നാണ് സൂചന.
Advertisement