E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

മുസ്്ലിംകള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുവെന്ന് ഉപരാഷ്ട്രപതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്തെ മുസ്്ലിംകള്‍ക്കിടയില്‍ ആധിയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നുവെന്ന് സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ജനങ്ങളുടെ ദേശീയത ചോദ്യം ചെയ്യപ്പെടുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തയാണെന്ന് ഹാമിദ് അന്‍സാരി രാജ്യസഭാ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഉപരാഷ്ട്രപതി പദവിയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കി ഇന്ന് പടിയിറങ്ങുന്ന ഹാമിദ് അന്‍സാരിക്ക് രാജ്യസഭ യാത്രയയപ്പ് നല്‍കി. 

ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍, പശുവിന്‍റെയും ബീഫിന്‍റെയും പേരിലുള്ള കൊലപാതകങ്ങള്‍, ഘര്‍വാപസി വിവാദം തുടങ്ങിയവ ഇന്ത്യയുടെ മൂല്യങ്ങള്‍ തകര്‍ക്കുന്നുവെന്ന് ഹാമിദ് അന്‍സാരി രാജ്യസഭാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുത പടരുകയാണ്. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നു. നിയമം പാലിക്കപ്പെടാത്തത് അധികാരികളുെട കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു. സഭ തടസപ്പെടുന്നതിലെ ആശങ്ക രാജ്യസഭയിലെ വിടവാങ്ങല്‍ച്ചടങ്ങില്‍ ഹാമിദ് അന്‍സാരി പങ്കുവെച്ചു.  

ഭരണഘടനയുടെ പരിധിയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന ഹാമിദ് അന്‍സാരിയെ നിരീക്ഷിച്ച് താന്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പിന്‍വാതിലിലൂടെയുള്ള നിയമനിര്‍മ്മാണം തടഞ്ഞ ഹാമിദ് അന്‍സാരിയുടെ പാത അദ്ദേഹത്തിന്‍റെ പിന്‍ഗാമിയും സ്വീകരിക്കട്ടെയെന്ന് സീതാറാം യച്ചൂരിയുടെ വാക്കുകള്‍. അന്‍സാരിയെന്ന രാജ്യതന്ത്രജ്ഞനെ ജനങ്ങള്‍ സ്നേഹിക്കുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍ഹോന്‍ സിങ്. എം വെങ്കയ്യ നായ്ഡു ഉപരാഷ്ട്രപതിയായി നാളെ ചുമതലയേല്‍ക്കും.