E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

അമിത് ഷായ്ക്ക് രാജ്യസഭയില്‍ അരങ്ങേറ്റം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബി.ജെ.പി ദേശീയ അധ്യക്ഷനായി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് അമിത്ഷായുടെ രാജ്യസഭാ പ്രവേശനം. മോദിയുടെ വിശ്വസ്തനായി ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അമിത് അനില്‍ചന്ദ്ര ഷാ എന്ന അമിത്ഷാ മൂന്നുവര്‍ഷം കൊണ്ട് പതിനെട്ട് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ഭരണത്തിലെത്തിച്ചു. അരുണാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അമിത്ഷായുടെ നീക്കങ്ങള്‍ വിവാദമായിരുന്നു. 

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ ബി.ജെ.പി , 2014 ഓഗസ്റ്റ് ഒന്‍പതാം തീയതി രാജ്നാഥ്സിങില്‍ നിന്ന് ബി.ജെ.പിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്പോള്‍ പ്രവര്‍ത്തകരോടുള്ള അമിത്ഷായുടെ ആഹ്വാനമായിരുന്നു ഇത്. ഇതിനുപിന്നാലെ ഹരിയാനയിലും ജാര്‍ഖണ്ഡിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഭരണത്തിലെത്തി. മഹാരാഷ്ട്രയിലും വെന്നിക്കൊടി പാറിച്ച അമിത്ഷായുടെ തന്ത്രങ്ങള്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ അപ്പാടെ പാളി. മൂന്നുപേരെ മാത്രം നിയസഭയിലെത്തിക്കാനേ ബി.ജെ.പിക്ക് കഴിഞ്ഞുള്ളൂ. നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ വിശാലസഖ്യം ബീഹാറില്‍ ബി.ജെ.പിയെ നേരിട്ടപ്പോള്‍ അവിടെയും അമിത്ഷാ പരാജയപ്പെട്ടു. മോദി അമിത്ഷാ അച്ചുതണ്ടിനെതിരെ അ‍ഡ്വാനിയുടെ നേതൃത്വത്തില്‍ മുതിര്‍ന്നനേതാക്കള്‍ പരസ്യമായി പോരിനൊരുങ്ങി. ബി.ജെ.പിയില്‍ എന്നാല്‍ അരുണാചല്‍ പ്രദേശില്‍ നബാം തൂക്കി ഒഴികെ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെയും ഒറ്റ രാത്രികൊണ്ട് ബി.ജെ.പിയിലെത്തിച്ച അമിത്ഷാ അടുത്ത തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ മൃഗീയ ഭൂരിപക്ഷത്തോടെ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചു. ഉത്തര്‍പ്രദേശിലും മികവ് കാട്ടിയ ബി.ജെ.പി എണ്ണത്തില്‍ കുറവായ മണിപ്പൂരിലും ഗോവയിലും തന്ത്രപരമായ നീക്കങ്ങളിലൂടെ ഭരണം പിടിച്ചു. ഒടുവില്‍ പ്രതിപക്ഷത്തെ മുഖ്യനേതാവായ നിതീഷ് കുമാറിനെയും എന്‍ഡിഎയിലെത്തിച്ചതോടെ അമിത്ഷായുടെ ചാണക്യതന്ത്രങ്ങള്‍ക്കുമുന്നില്‍ പ്രതിപക്ഷം മുട്ടുമടക്കി. ഇനി ഗുജറാത്ത് ഉള്‍പ്പെടെയുള്ള നിയസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചില്ലെങ്കില്‍ പൂര്‍ണഉത്തരാവാദിത്തം അമിത്ഷായ്ക്ക് മാത്രമാകും. മോദിക്ക് ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് അമിത്ഷായുടെ രാജ്യസഭാ പ്രവേശനത്തെ രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.