E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഡികെ ശിവകുമാറിനെതിരെ പരിശോധന; രാഷ്ട്രീയമായി മറുപടി പറയുമെന്ന് കര്‍ണാടക സര്‍ക്കാര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഊര്‍ജമന്ത്രി ഡി കെ ശിവകുമാറിനെതിരായ ആദായ നികുതി വകുപ്പ് പരിശോധനക്ക് രാഷ്ട്രീയമായി മറുപടി പറയാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ക്കെതിരായ അഴിമതികേസുകളുടെ അന്വേഷണ പുരോഗതി അറിയിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഡി കെ ശിവകുമാറിന്റെ വീടുകളിലും ഒാഫിസുകളിലും, ആദായ നികുതിവകുപ്പ് പരിശോധന രണ്ടാം ദിവസവും തുടരുകയാണ്. അതേസമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് റിസോട്ടില്‍ കഴിയുന്ന മൂന്ന് ഗുജറാത്ത് എം എല്‍ എ മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഗുജറാത്തില്‍ നിന്നുള്ള എം എല്‍ എ മാര്‍ക്ക് സംരക്ഷണമൊരുക്കിയ ഡി കെ ശിവകുമാറിനെതിരായ പരിശോധന കേന്ദ്രഏജന്‍സിയെ ഉപയോഗിച്ചുള്ള പകപോക്കലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ക്കെതിരായ അഴിമതികേസുകളുടെ അന്വേഷണ പുരോഗതിയെക്കുറിച്ച് കര്‍ണാടക മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരെ ഒൗദ്യോഗികവസതിയില്‍ വിളിച്ചുവരുത്തിയാണ് സിദ്ധരാമയ്യ റിപ്പോര്‍ട് ഉടന്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പട്ടത്. അതേസമയം ഡി.കെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൈസുരൂവിലെയും ബെംഗളൂരുവിലെയും കനക്പുരയിലെയും ഡല്‍ഹിയിലെയും വീടുകള്‍, അദ്ദേഹവുമായി ബന്ധപ്പെട്ട വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് രണ്ടാം ദിനം പരിശോധന നടന്നത്. ഇതിനോടകം പതിനൊന്നരക്കോടി രൂപ കണ്ടെത്തി. എട്ടരക്കോടിരൂപ ഡല്‍ഹിയില്‍ നിന്നും രണ്ടേമുക്കാല്‍ കോടി രൂപ ബെംഗളൂരുവിലെ വീട്ടില്‍ നിന്നും അറുപത് ലക്ഷം രൂപ മൈസൂരുവിലെ ഭാര്യാപിതാവിന്റെ വീട്ടില്‍ നിന്നുമാണ് കണ്ടെടുത്തത്. 

കര്‍ണാടക വൈദ്യുതി വകുപ്പ് ആസ്ഥാനത്ത് എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് മടങ്ങി. വിദേശ കമ്പനികളിലുള്ള മന്ത്രിയുെട നിക്ഷേപങ്ങളെക്കുറിച്ചും അന്വേഷിക്കും.ഗുജറാത്തിലേയ്ക്ക് തിരിച്ചുപോകണമെന്ന് രാമനഗരയിലെ ഈഗിള്‍ട്ടണ്‍ റിസോട്ടില്‍ കഴിയുന്ന 44 എം എല്‍ എ മാര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. സമാനമായ ആദായനികുതി വകുപ്പ്് പരിശോധന ഗുജറാത്തിലും നടന്നേക്കുമെന്ന് എം എല്‍ എ മാര്‍ ഭയക്കുന്നതായാണ് സൂചന. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്നു എം എല്‍ എ മാരെ കെങ്കേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.