ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നീക്കം തുടങ്ങി. വാണിജ്യ മേഖലയിലെ ചൈനീസ് നീക്കങ്ങളെ തടയാനാണ് മോദിയുടെ നീക്കം. ഇതിന്റെ തുടക്കമെന്നോണം ഇന്ത്യന്‍ മരുന്ന് നിര്‍മാണ സംരംഭം ഏറ്റെടുക്കാനുള്ള ചൈനീസ് കമ്പനിയുടെ നീക്കം തടഞ്ഞു. ഇന്ത്യൻ മരുന്നു കമ്പനിയെ 1.3 ബില്യണ്‍ ഡോളറിന് (ഏകദേശം 8200 കോടി രൂപ) സ്വന്തമാക്കാനായിരുന്നു ഫോസണ്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ നീക്കം
ഇന്ത്യയിലെ ഗ്ലാന്‍ഡ് ഫാര്‍മ ലിമിറ്റഡിലെ 86 ശതമാനം ഓഹരികള്‍ വാങ്ങാനാണ് ചൈനീസ് കമ്പനി ശ്രമം നടത്തിയത്. എന്നാൽ മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി ഈ നീക്കം തടയുകയായിരുന്നു. അമേരിക്കൻ മരുന്ന് വിപണിക്ക് ആവശ്യമായ ജനറിക് മരുന്നുകളാണ് ഗ്ലാന്‍ഡ് ഫാര്‍മ നിർമിക്കുന്നത്.
ഗ്ലാന്‍ഡ് ഫാര്‍മ ഏറ്റെടുക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും വലിയ മരുന്ന് വിതരണ കമ്പനിയാകാമെന്നാണ് ചൈനീസ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ചൈനീസ് കമ്പനികൾക്ക് ശക്തമായ നിയന്ത്രണം ഉണ്ടാകുമെന്ന സൂചനയാണ് ഈ നീക്കം.