E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

പ്രതിരോധ വ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ഡിഫന്‍സ് എംപ്ളോയീസ് ഫെഡറേഷന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രതിരോധ വ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധവുമായി ഡിഫന്‍സ് എംപ്ളോയീസ് ഫെഡറേഷന്‍. പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള 143 ഉപകരണങ്ങള്‍ക്ക്‌ പുറംകരാര്‍ നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധസമരം നടത്തുന്നത്. കേരളത്തില്‍ നിന്നുള്ള നൂറോളം ഉദ്യോഗസ്ഥരുള്‍പ്പെടെ രാജ്യത്തെ നാലുലക്ഷം ഉദ്യോഗസ്ഥരാണ് സമരത്തിലുള്ളത്. 

പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഓര്‍ഡിനന്‍സ് ഫാക്ടറികളേയും പ്രതിരോധ ഗവേഷണ വികസന സ്ഥാപനങ്ങളേയും സ്വകാര്യവല്‍ക്കരിക്കാനും നേരിട്ടുള്ള വിദേശനിക്ഷേപം ഏര്‍പ്പെടുത്താനുമുള്ള ശ്രമത്തിനെതിരെയാണ് ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ളോയീസ് ഫെഡറേഷന്‍ പ്രതിഷേധ സമരം നടത്തുന്നത്. മിലിട്ടറി വാഹനങ്ങള്‍, ആയുധങ്ങള്‍, ആയുധപ്പെട്ടികള്‍, തോക്കുകള്‍, റൈഫിള്‍സ്, തുടങ്ങി പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള 143 ഉപകരണങ്ങള്‍ ഇനി മുതല്‍ ഓര്‍ഡിനന്‍സ് ഫാക്ടറികളില്‍ ഉല്‍പാദിപ്പിക്കേണ്ടതില്ലെന്നും അവയെല്ലാം സ്വകാര്യമേഖലയില്‍ മതിയെന്നുമുള്ള ഏപ്രില്‍ 27 ലെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. 41 ഓര്‍ഡിനന്‍സ് ഫാക്ടറികള്‍, 52 ഗവേഷണ വികസന സ്ഥാപനങ്ങള്‍, നേവല്‍ ഡോക്്്യാര്‍ഡ്സ് ഉള്‍പ്പെടെയുള്ളവയിലെ തൊഴിലാളികളെ ഈ തീരുമാനം ബാധിക്കും. 

കുത്തകകളെ സഹായിക്കുന്ന ഈ തീരുമാനത്തിലൂടെ വന്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്നും തൊഴിലാളികള്‍ പറയുന്നു. പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ഉപകരണങ്ങളുടെ നിര്‍മാണം സ്വകാര്യവല്‍ക്കരിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാമെന്നും ഇവര്‍ വ്യക്തമാക്കുന്നു. പ്രതിരോധ സഹമന്ത്രി, പ്രതിരോധസെക്രട്ടറി ഉള്‍പ്പെടയുള്ളവരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് പിന്തുണപ്രഖ്യാപിച്ച് ജന്തര്‍ മന്തറിലെത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :