രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള സമഗ്ര പദ്ധതിക്ക് കേന്ദ്ര മന്തിസഭയോഗം അംഗീകാരം നൽകി. മൂന്നു ഘട്ടങ്ങളായി നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് നൽപ്പത്തിരണ്ടായിരം കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 2019 മാർച്ചോടെ പൂർണമായും നടപ്പിലാക്കും
ആദ്യഘട്ടത്തിൽ ഒരു ലക്ഷം പഞ്ചായത്തുകളിലാണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക. ഇതിനായി പതിനൊന്നായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഒന്നര ലക്ഷം പഞ്ചായത്തുകളിലും ബ്രോഡ് ബാൻഡ് കണക്ഷൻ എത്തിക്കുകയാണ് ലക്ഷ്യം. 100 എംബിപിഎസ് സ്പീഡിൽ കുറഞ്ഞ നിരക്കിൽ സേവനം എത്തിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വാഗ്ദാനം.
പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയോഗം പദ്ധതിയ്ക്ക് അന്തിമ രൂപം നൽകി. പൊതു സ്വകാര്യ പങ്കാളിത്തതോടെയാണ് പദ്ധതി പൂർത്തീകരിക്കുക. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, ഭരണം സുതാര്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.