E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ആദ്യ പാര്‍ലമെന്‍റ് സമ്മേളനത്തിന് തുടക്കമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതിനു ശേഷമുള്ളആദ്യ പാര്‍ലമെന്‍റ് സമ്മേളനത്തിന് തുടക്കമായി. വര്‍ഷകാല സമ്മേളനത്തിന്‍റെ നടത്തിപ്പിനായി എല്ലാ പാര്‍ട്ടികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പിലൂടെ ദേശീയ രാഷ്ട്രീയത്തിലെത്തിയ പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. 

സത്യപ്രതിജ്ഞയിലൂടെ ലോക്സഭയിലേക്ക് ചുവടുവച്ച് പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍റില്‍ മലപ്പുറത്തിന്‍റെയും മുസ്്ലിം ലീഗിന്‍റേയും മുഖമായി. രാവിലെ പതിനൊന്നിന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് മുന്പാകെയാണ് കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്. ശ്രീനഗറില്‍ നിന്നുള്ള എം.പി ഫാറുഖ് അബ്ദുല്ലയും കുഞ്ഞാലിക്കുട്ടിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. അതേസമയം, കൈകോര്‍ത്ത് കരുത്തിലേക്കെന്ന സന്ദേശം കൂടി ജി.എസ്.ടി നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാര്‍ലമെന്‍റിലെ നടപടികളില്‍ സജീവവും ക്രിയാത്മകവുമായി ഇടപെടാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

അന്തരിച്ച പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും ഭീകരാക്രമണത്തില്‍ മരിച്ച അമര്‍നാഥ് തീര്‍ഥാടകര്‍ക്കും സഭ അനുശോചനം രേഖപ്പെടുത്തി. അതേസമയം, ഇന്ത്യ.ചൈന അതിര്‍ത്തിതര്‍ക്കം, പാക് പ്രകോപനം, കര്‍ഷകപ്രക്ഷോഭങ്ങള്‍, കര്‍ഷകര്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പ്, ബീഫിന്‍റേയും പശുസംരക്ഷണത്തിന്‍റേയും പേരിലുള്ള അക്രമങ്ങള്‍, ജി.എസ്.ടി നടപ്പിലായതിനു ശേഷമുള്ള പ്രശ്നങ്ങള്‍ ൡഎന്നിവ ഉയര്‍ത്തി സര്‍ക്കാരിനെ കടന്നാക്രമിക്കാനായിരിക്കും പ്രതിപക്ഷ ശ്രമം. 18 ബില്ലുകളാണ് ഇരുസഭകളിലൂമായി പരിഗണനയ്ക്കു വരുന്നത്. അടുത്തമാസം 11 വരെയാണ് വര്‍ഷകാല സമ്മേളനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :