E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

കശ്മീരില്‍ ആറ് പൊലീസുകാരെ വധിച്ച ലഷ്കര്‍ ഭീകരരെ പൊലീസ് പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കശ്മീരില്‍ സബ് ഇന്‍സ്പെക്ടര്‍ അടക്കം ആറ് പൊലീസുകാരെ വധിച്ച ലഷ്കര്‍ ഭീകരരെ പൊലീസ് പിടികൂടി. അടുത്തിടെ കശ്മീരില്‍ നടന്ന ബാങ്ക്, എടിഎം കൊള്ളയ്ക്കു പിന്നില്‍ യു.പിയിലെ മുസഫര്‍നഗര്‍ സ്വദേശി സന്ദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ഈ സംഘമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, നൗഗാം സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. 

കഴിഞ്ഞ 28 വര്‍ഷത്തിനിടെ ആദ്യമായാണ് കശ്മീരി അല്ലാത്ത ഒരാള്‍ താഴ്വരയിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടതിനു അറസ്റ്റിലാവുന്നത്. താഴ്വരയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള കൊടുംകുറ്റവാളികളെ ലഷ്കര്‍ ഭീകരര്‍ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശിയായ സന്ദീപ്കുമാര്‍ ശര്‍മ കൊടുംകുറ്റവാളിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സന്ദീപിനെ ഉപയോഗിച്ചാണ് ലഷ്കര്‍ ഭീകരര്‍ ബാങ്കുകളും എടിഎമ്മുകളും കൊള്ളയടിച്ചിരുന്നത്. കഴിഞ്ഞ മാസം പതിനാറിനു സബ് ഇന്‍സ്പെക്ടര്‍ ഫിറോസ് ദര്‍ അടക്കം ആറു പൊലീസുകാരെ കൊലപ്പെടുത്തിയ സംഘത്തിലും സന്ദീപ് ഉള്‍പ്പെട്ടിരുന്നു. ഈമാസം ഒന്നിനു കൊല്ലപ്പെട്ട ലഷ്കര്‍ ഭീകരന്‍ ബഷീര്‍ ലഷ്കറിയുടെ അടുത്ത അനുയായിരുന്നു ഇയാളെന്നും ഐ.ജി. മുനീര്‍ ഖാന്‍ പറഞ്ഞു. 

കശ്മീരില്‍ നടന്ന ബാങ്ക് കൊള്ളയ്ക്കുപിന്നിലെ മുഴുവന്‍ പേരെയും പൊലീസ് തിരിച്ചറിഞ്ഞു. അതേസമയം, അനന്ത്നാഗില്‍ നടന്ന മൂന്ന് ഏറ്റുമുട്ടലുകളിലും സന്ദീപിന്‍റെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :