യുറോപ്പില്‍ തുടങ്ങിയ റാന്‍സംവെയര്‍ ആക്രമണം ഇന്ത്യയിലും കംപ്യൂട്ടറുകളെ ബാധിച്ചു. മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ് തുറമുഖത്തിന്റെ മൂന്നു ടെർമിനലുകളുടെ പ്രവർത്തനം നിലച്ചു. വാണക്രൈയോട് സാമ്യമുള്ള പിയെച്ച വൈറസാണ് ആക്രമണം നടത്തിയിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ തോതില്‍ ബാധിച്ച പിയെച്ച റാന്‍സംവെയര്‍ യു.എസിയെയും ഓസ്ട്രേലിയിലെയും കംപ്യൂട്ടറുകളെ ബാധിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയിലാണ് രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ ജെഎൻപിടിയുടെ ടെര്മിനലുകളിൽ വൈറസ് അക്രമം നടന്നത്. മൂന്നു ടെർമിനലുകളുടെ പ്രവർത്തനം ഇതോടെ തടസപ്പെട്ടു. കണ്ടെയ്നറുകളുടെ കയറ്റിറക്കം ഏകോപിപ്പിക്കുന്ന എപി മുള്ളർ എന്ന കമ്പനിയുടെ നെറ്റ് വര്‍ക്കിലാണ്് പിയെച്ചെ വൈറസ് ആക്രമണം നടന്നത്. എന്നാൽ, സാങ്കേതിക വിദ്യയുടെ സഹായം ഇല്ലാതെ തുറമുഖത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും, അക്രമം നടന്ന രണ്ടുടെർമിനലുകളുടെ പ്രവർത്തനം പൂർണമായി നിലച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഒപ്പം മറ്റു ടെർമിനലുകളെ ബാധിക്കാതെ സുരക്ഷാ മുൻകരുതൽ എടുത്തിട്ടുണ്ട്. റഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിലെ ബാങ്കുകൾ, എണ്ണക്കമ്പനികൾ, വിമാനത്താവളങ്ങൾ, ഫാക്ടറികൾ എന്നിവയുമായി ബന്ധപ്പെട്ട കംപ്യൂട്ടറുകളെ പിയെച്ചെ വൈറസ് ബാധിച്ചിരുനു. വ്യാപാര മേഖലകളിലാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ഇന്ത്യയിലും പിയെച്ച എത്ത്തുമെന്നു സ്വിസ് സർക്കാരിന്റെ ഐടി ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ തുറമുഖത്തെ ബാധിച്ചത്. വാണക്രൈയിൽ നിന്നും വ്യത്യസ്തമായി ഫയലുകൾ മൊത്തമായി എൻക്രിപ്റ്റ് ചെയ്യുന്നതിനു പകരം ഇരയുടെ കംപ്യൂട്ടർ റീസ്റ്റാർട്ട് ചെയ്തശേഷം ഹാർഡ് ഡ്രൈവിലെ മാസ്റ്റർ ഫയൽ ടേബിൾ അഥവാ എംഎഫ്ടി എൻക്രിപ്റ്റ് ചെയ്യുന്നതാണു പിയെച്ചയുടെ രീതി. തുടർന്നു ഫയലുകൾ ഉപയോഗിക്കാൻ കഴിയാത്ത രീതിയിലാകും. ഇവ തിരിച്ചുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടും. സ്ക്രീനിൽ കാണിക്കുന്ന ബിറ്റ്കോയിൻ വിലാസത്തിലേക്കു പണം അയക്കാനാകും സന്ദേശം.