വർഗീയ അധിക്ഷേപം നടത്തി ഹരിയാന സ്വദേശിയായ മദ്രസ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപ്രതികൾ അറസ്റ്റിൽ. പ്രതികളുടെ രാഷ്ട്രീയ ബന്ധം അന്വഷിക്കണമെന്നു സി പി എം ആവശ്യപ്പെട്ടു. സംഘപരിവാറിന്റെ വിധ്വേഷ രാഷ്ട്രീയം കാരണമാണ് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഈ സ്ഥിതിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.
ഈദ് ആഘോഷിക്കാനായി സാധനങ്ങൾ വാങ്ങി ഡൽഹിയിൽ നിന്ന് വീട്ടിലേക്കു വരുന്ന വഴിയാണ് മദ്രസ വിദ്യാർത്ഥി ജുനൈദിന് നേരെ ആക്രമണമുണ്ടായത്. സദർബസാരിൽ നിന്ന് ട്രെയിനിൽ കയറിയ ജുനൈദിനോട് സീറ്റ് ഒഴിഞ്ഞു നൽകാൻ ഒരു സംഘം ആവശ്യപ്പെട്ടു. അതിനു വഴങ്ങാത്ത ജുനൈദിനെയും കൂടെ ഉണ്ടായിരുന്ന മൂന്നു പേരെയും സംഘം മർദിച്ചു. ജുനൈദിന് കയ്യിൽ ബീഫ് ആണെന്ന് ആരോപിചയിരുന്നു പിന്നീള്ള അക്രമം. മർദിച്ച അവശരക്കിയ ശേഷം വിദ്യാർഥികളെ ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞെന്നാണ് ആരോപണം. ആക്രമണത്തിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് സി പി എം ആവശ്യപ്പെട്ടു. മുഴുവൻ പ്രതികളെയും ഉടൻ പിടികുടണമെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
ഗുരുതരമായി പരുക്കേറ്റ ജുനൈദിന് സഹോദരനേയും സുഹൃത്തുക്കളെയും ഡൽഹിയിലെ ഐഎംസിൽ പ്രവേശിപ്പിച്ചു. എന്നാൽ വർഗീയ അധിക്ഷേപം നടത്തിയയിട്ടില്ലെന്ന പ്രതികളിൽ ഒരാൾ പോലീസിനോട് പറഞ്ഞു. അതേസമയം ജുനൈദിന് വീട് സന്ദര്ശിക്കണോ സംഭവത്തിൽ പ്രതികരിക്കണോ ഹരിയാന സർക്കാർ തയ്യാറായിട്ടില്ലെന്നും ആരോപണം ഉയർന്നു.