E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിഹാര്‍ ഗവര്‍ണറും ദലിത് നേതാവുമായ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിന്‍റേതാണ് തീരുമാനം. വൈകീട്ട് ഡല്‍ഹിയിലെത്തുന്ന അദ്ദേഹം 23ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായും സംസാരിച്ചതായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. 

സാധ്യതാപട്ടികകളെല്ലാം അപ്രസക്തം. തികച്ചും മോദി ടച്ചുള്ള അപ്രതീക്ഷിത തീരുമാനം. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാനുള്ള നരേന്ദ്ര മോദിയുടെയും അമിത് ഷായുടെ നീക്കത്തിന് രണ്ടുമണിക്കൂര്‍ നീണ്ട ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. 1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് കോവിന്ദ് ജനിച്ചത്. അംഗബലം ഏറെയൊന്നുമില്ലാത്ത കോലി വിഭാഗത്തില്‍ നിന്നുള്ള അംഗം. ബികോം, എല്‍എല്‍ബി ബിരുദങ്ങളെടുത്തു. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ബിജെപിയുടെ ദലിത് മോര്‍ച്ച മുന്‍ അധ്യക്ഷന്‍.1994 ലും 2000 ലും യുപിയില്‍ നിന്ന് രാജ്യസഭാംഗമായി. ബിജെപിയുടെ ദേശീയ വക്താവായിരുന്നു. എന്നും ആര്‍എസ്എസിനൊപ്പം ന‍ടന്നു. വിവാദങ്ങളില്ല. അഴിമതി ആരോപണങ്ങളില്ല. പാര്‍ട്ടിയില്‍ രാജ്്നാഥ് സിങ് പക്ഷത്ത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സമവായത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. 

കോവിന്ദിന്‍റെ സ്ഥാനാര്‍ഥിത്വത്തെ എന്‍ഡിഎ ഘടകകക്ഷികളായ എല്‍ജെപിയും ടിഡിപിയും പിന്തുണച്ചു. ബിജെപിയുടേത് ഏകപക്ഷീയമായ തീരുമാനമാണെന്ന് പ്രതികരിച്ച ശിവസേന ഇനിയും അന്തിമനിലപാട് വ്യക്തമാക്കിയിട്ടില്ല. ടിആര്‍എസ് കോവിന്ദിന് അനുകൂലനിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പ്രതിപക്ഷം ദിലത് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :