E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ലഷ്കര്‍ കമാന്‍ഡര്‍ ജുനൈദ് മാട്ടുവിനെ സൈന്യം വധിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദക്ഷിണകശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലഷ്കര്‍ കമാന്‍ഡര്‍ ജുനൈദ് മാട്ടുവിനെ സൈന്യം വധിച്ചു. ജുനൈദ് മാട്ടുവിന്‍റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ അനന്ത്്നാഗിലും ബിജ്ബെഹ്്രയിലും ഭീകരാക്രമണം നടന്നു. ഭീകരരെ രക്ഷപ്പെടുത്തുന്നതിനിടെ രണ്ടു വിഘടവാദികള്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ഹുറിയ്ത്ത് നേതാക്കള്‍ ആഹ്വാനം ചെയ്ത ബന്ദ് പലയിടത്തും അക്രമാസക്തമായി. 

കശ്മീരിലെ അനന്ത്്നാഗില്‍ കഴിഞ്ഞ ദിവസമാണ് ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടിയത്. സൈന്യത്തിന് നേരെ ആക്രമണം നടത്തിയശേഷം സമീപത്തെ വനപ്രദേശത്തിലേക്ക് കടന്ന ലഷ്കര്‍ കമാന്‍ഡര്‍ ജുനൈദ് മാട്ടുവും രണ്ടു കൂട്ടാളികളുമാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ അനന്ത്്നാഗിലെ പൊലീസ് സ്റ്റേഷന് സമീപം നടന്ന ഭീകരാക്രമണത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ബിജ്ബെഹ്്രയിലെ ചെറുകിട വ്യവസായ വികസനകേന്ദ്രത്തില്‍ ഭീകരാക്രമണം നടന്നത്. കേന്ദ്രത്തിലുണ്ടായിരുന്ന സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു. ഇതേസമയം തന്നെ അനന്ത്്നാഗിലെ സി.ആര്‍.പി.എഫ് ക്യാപിന് നേരേയും ആക്രമണം നടന്നു. മൂന്നു പൊലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചസാഹചര്യത്തില്‍ സൈന്യം ജാഗ്രതയോടെയാണ് ഇടപെടുന്നതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പ്രതികരിച്ചു. 

ഭീകരരെ രക്ഷപ്പെടുത്തുന്നതിനിടെ ,വിഘടവാദികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഹുറിയത്ത് നേതാക്കള്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ അനന്ത്്നാഗിലും കുപ്്വാരയിലും സുരക്ഷാസേനയ്ക്ക് നേരെ കല്ലേറുണ്ടായി. അനന്ത്്നാഗ് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അതിനിടെകശ്മീരില്‍ മനുഷ്യാവകാശലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :