ആശുപത്രിയിൽ ചികിത്സയ്ക്കിടിടെ മരച്ച ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതശരീരം ആശുപത്രിയിൽ നിന്നും വീട്ടിലെത്തിക്കുന്നതിനായി ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് അമ്മാവന്റെ തോളിൽ കിടന്ന് സൈക്കിളിൽ അവൾ അന്ത്യ യാത്ര നടത്തി. ബീഹാറിലെ മജാൻപുർ ഗ്രാമത്തിലാണ് കൈക്കുഞ്ഞിന് ഇത്തരം ഒരു ദുർവിധി നേരിടേണ്ടി വന്നത്.
ദിവസങ്ങൾക്കു മുൻപ് പനിയും മറ്റും അസ്വസ്ഥതകളും വന്നതിന്റെ തുടർന്നാണ് ഏഴു മാസം പ്രായമുള്ള പൂനം എന്ന കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ കുഞ്ഞു മരിച്ചു. ആംബുലൻസിനു നൽകാൻ പണം കയ്യിൽ ഇല്ലാത്തതിനാലാണ് ആംബുലൻസ് നിഷേധിച്ചത് എന്ന് ആശുപത്രി അധികൃതർ തന്നെ വ്യക്തമാക്കി. പണം ഉണ്ടാക്കാനും മകളുടെ ശരീരം വീട്ടിൽ എത്തിക്കാനുമുള്ള വഴി തേടി അച്ഛൻ കുമാർ പോയി.
ആ സമയം കുഞ്ഞിന്റെ ശരീരം സംരക്ഷിച്ച, അമ്മാവൻ ബ്രിജ്‌മോഹൻ ആണ് പിന്നീട്, ഒരു സൈക്കിൾ സംഘടിപ്പിച്ച് കുഞ്ഞിന്റെ മൃതദേഹം നെഞ്ചോട് ചേർത്ത് പിടിച്ച 10 കിലോ മീറ്റർ ദൂരം സൈക്കിൾ ചവിട്ടി പോയത്. കണ്ടു നിൽക്കുന്ന ആരുടേയും കരൾ അലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. പണത്തിന്റെ പേരിൽ ചികിത്സയും മറ്റു സഹായങ്ങളും നിഷേസധിക്കപ്പെടുന്നത് ബിഹാറിൽ ആദ്യത്തെ സംഭവമല്ല.