മന്‍സോറിലെ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്്രാജ് സിങ് ചൗഹാന്‍ സന്ദര്‍ശിച്ചു. സംഘര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ശിവ്്രാജ്്സിങ് ചൗഹാന്‍ മന്‍സോറിലെത്തിയത്. മന്‍സോറിലെ നിരോധനാജ്ഞ താല്‍ക്കാലികമായി പിന്‍വലിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചത്. എന്നാല്‍ കാര്‍ഷിക വായ്പ എഴുതിതള്ളുന്നതടക്കമുള്ള കാര്യങ്ങളില്‍ ഉറപ്പ് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
കര്‍ഷക പ്രക്ഷോഭം നടന്ന മന്‍സോറിലടക്കം സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ നിരാഹാരം ഇരിക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും രണ്ടാം ദിവസം നിരാഹാരം നിര്‍ത്തി. തുടര്‍ന്ന് അഞ്ച് കര്‍ഷകര്‍ ആത്മഹത്യകൂടി ചെയ്തതോടെയാണ് പൊലീസ് വെടിയേറ്റ് മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങളെക്കാണാന്‍ മുഖ്യമന്ത്രി മന്‍സോറിലെത്തിയത്. കര്‍ഷക പ്രക്ഷോഭം നേരിട്ടതില്‍ സംസ്ഥാന സര്‍ക്കാറിനു വീഴ്ചപറ്റിയെന്ന് പ്രതിപക്ഷത്തിനു പുറമെ പാര്‍ട്ടിക്കകത്തുനിന്നും വിമര്‍ശനം ഉയര്‍ന്നു തുടങ്ങി. ഇത് മറികടക്കുക എന്ന ലക്ഷ്യം കൂടി മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നിലുണ്ട്. പ്രക്ഷോഭത്തെത്തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കുന്ന മന്‍സോറിനും സമീപപ്രദേശത്തും മറ്റ് രാഷ്ട്രീയനേതാക്കള്‍ പ്രവേശിക്കുന്നത് പൊലീസ് വിലക്കിയിട്ടുണ്ട്.
അതിനിടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് കടക്കെണികൊണ്ടല്ലന്നും മറ്റ് കാര്യങ്ങള്‍ കൊണ്ടാണെന്നും സംസ്ഥാന ആഭ്യന്ത്ര മന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു. സംഭവം വിവാദമായതോടെ മന്ത്രി പ്രസ്താവന പിന്‍വലിച്ചു. പൊലീസ് വെടിവയ്പ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. കര്‍ഷകര്‍ക്കുനേരെ വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ എഫ്െഎആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ശിവ്്രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ കര്‍ഷക വിരുദ്ധനയങ്ങളാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ജ്യോതിരാദിത്യ സിന്ധ്യ നടത്തുന്ന 72 മണിക്കൂര്‍ സത്യാഗ്രഹം ഇന്ന് ഭോപാലില്‍ തുടങ്ങും.