രാജ്യതലസ്ഥാനത്തെ അധികാരവടംവലിയില്‍ കുരുങ്ങി സര്‍ക്കാര്‍ ആശുപത്രിയിലെ മലയാളി നഴ്സുമാര്‍. തൊഴില്‍ ചൂഷണത്തിനെതിരെ നടപടിയെടുക്കാമെന്ന ഉറപ്പ് പാലിക്കാതെ മുഖ്യമന്ത്രി കേജ്്രിവാള്‍ കയ്യൊഴിഞ്ഞതോടെ ആശങ്കയിലായത് ഡല്‍ഹിഐ.എൽ.ബി.എസ് ആശുപത്രിയിലെ നൂറോളം നഴ്സുമാരാണ്. അവകാശങ്ങള്‍ ചോദിച്ചു പോകേണ്ടത് ലഫ്റ്റനന്‍റ് ഗവര്‍ണറുടെ വസതിയിലാണെന്നും പ്രതിഷേധക്കാരോട് കേജ്്രിവാളിന്‍റെ പ്രതികരണം.
തൊഴില്‍ ചൂഷണത്തിനെതിരെ പ്രതികരിച്ച കോട്ടയം സ്വദേശി ജീനാ ജോസഫ് ഉള്‍പ്പെടെ നൂറോളം നഴ്സുമാര്‍ക്കെതിരെ പ്രതികാരനടപടിയുമായി ആശുപത്രി അധികൃതര്‍ മുന്നോട്ടുപോയിരുന്നു. ഈ സമയത്ത് ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി കേജ്്രിവാള്‍ നഴ്സുമാര്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കിയ ജീനാ ജോസഫ് ഉള്‍പ്പെടെയുള്ളവരെ മാനസികവൈകല്യമുള്ളവരും മോഷ്ടാക്കളുമായും മുദ്രകുത്തി അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പരാതിയുമായി കേജ്‌രരിവാളിനെ കാണാന്‍ ശ്രമിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം. ഒടുവില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധമായെത്തിയ നഴ്സുമാരോട് ലഫ്റ്റനന്‍റ് ഗവര്‍ണറെ കാണാന്‍ പറഞ്ഞ് കേജ്‌്രിവാള്‍ കയ്യൊഴിഞ്ഞു.