ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയതില്‍ ഭാഗിക ഇളവ്. ആധാര്‍ കാര്‍ഡുള്ളവര്‍മാത്രം പാന്‍ നമ്പരുമായി ബന്ധിപ്പിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി നിർദേശിച്ചു. വ്യക്തികളുടെ വിവരങ്ങള്‍ പുറത്തുപോവുമെന്ന ആശങ്ക വ്യാപകമാണ്. ഇത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനനടപടിയെടുക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു സുപ്രീംകോടതി . ആധാര്‍ നിര്‍ബന്ധമല്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയതിന് ശേഷവും സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കണമെന്നായിരുന്നു സിപിെഎ നേതാവ് ബിനോയ് വിശ്വം നല്‍കിയ ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ വ്യാജ പാന്‍കാര്‍ഡ് ഉപയോഗിച്ചുളള കളളപ്പണത്തിന്റെ ഒഴുക്കും ഭീകരവാദത്തിനുളള ഫണ്ടിങ്ങും തടയാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ കഴിയുെമന്നാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ നിര്‍ദേശം ജൂലൈ ഒന്നു മുതല്‍ നടപ്പാക്കാനിരിക്കെയാണ് സുപ്രീംകോടതി ഹര്‍ജിയില്‍ വിധി പ്രസ്്താവിച്ചത്.