മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം ആറായി. പൊലീസ് നടപടിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാണ്. മന്ദ്്സൗറില്‍ അനുനയചര്‍ച്ചയ്ക്കെത്തിയ കലക്ടറെ കര്‍ഷകര്‍ തടഞ്ഞുവച്ചു. സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ശിവ്്രാജ് സിങ് ചൗഹാന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പഴങ്ങളുടേയും പച്ചക്കറികളുടേയും സംഭരണവില വര്‍ധിപ്പിക്കുക, കാര്‍ഷിക കടം എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ ഒരാഴ്ചയായി പ്രതിഷേധം നടത്തുന്നത്. പ്രതിഷേധക്കാരുടെ കല്ലേറിനെ പ്രതിരോധിക്കാന്‍ പൊലീസ് വെടിവയ്പ്പ് നടത്തിയതോടെ സ്ത്രീകളടക്കമുള്ളവര്‍ തെരുവിലിറങ്ങി. അക്രമാസക്തരായ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തീയിട്ടു.
പ്രതിഷേധത്തെതുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ തുടരുകയാണ്. ഭോപാല്‍, ഇന്‍ഡോര്‍, ഉജ്്ജൈന്‍ എന്നിവിടങ്ങളിലും പ്രതിഷേധം വ്യാപിച്ചു. കര്‍ഷകര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ബി.ജെ.പി സര്‍ക്കാര്‍ അവരെ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പൊലീസ് വെടിവച്ചിട്ടില്ലെന്നാണ് ബി.ജെ.പി സര്‍ക്കാരിന്‍റെ വാദം. എന്നാല്‍, സ്വയരക്ഷയ്ക്കായാണ് പൊലീസ് വെടിവച്ചതെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ശിവ്്ങ് ചൗഹാന്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, സംഭവസ്ഥലം സന്ദര്‍ശിക്കുന്നതിന് കോണ്‍ഗ്രസ് ഉപാധ്യ.ക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബി.ജെ.പി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ ഏതുസമയത്തും രാഹുല്‍ ഗാന്ധി സ്ഥലം സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.