ഇന്ത്യൻ കരസേന യുദ്ധമുന്നണികളിൽ വനിതകളെ നിയോഗിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നു സേനാമേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. ലോകത്തു ചുരുക്കം രാജ്യങ്ങളേ മുന്നണികളിൽ സ്ത്രീവിവേചനം അവസാനിപ്പിച്ചിട്ടുള്ളൂ. മിലിട്ടറി പൊലീസിലായിരിക്കും കരസേന തുടക്കത്തിൽ വനിതകളെ നിയോഗിക്കുക. മെഡിക്കൽ, ലീഗൽ, എജ്യുക്കേഷനൽ, സിഗ്നൽസ്, എൻജിനീയറിങ് മേഖലകളിലാണു നിലവിൽ വനിതകളെ നിയമിച്ചിട്ടുള്ളത്.
കന്റോൺമെന്റുകളിലും മിലിട്ടറി സ്ഥാപനങ്ങളിലും പൊലീസിങ്, ജവാന്മാരുടെ ചട്ടലംഘനം തടയൽ, യുദ്ധകാലത്തും സമാധാനകാലത്തും ജവാന്മാരുടെ നീക്കം, സപ്ലൈ, യുദ്ധത്തടവുകാരുടെ കാര്യങ്ങൾ കൈകാര്യംചെയ്യൽ, ആവശ്യാനുസരണം സിവിൽ പൊലീസിനു സഹായം നൽകൽ എന്നിവയായിരിക്കും മിലിട്ടറി പൊലീസിൽ വനിതകളുടെ ചുമതല.
മസേന കഴിഞ്ഞവർഷം മൂന്നു വനിതകളെ യുദ്ധവിമാനങ്ങളുടെ പൈലറ്റുമാരായി നിയമിച്ചിരുന്നു. കപ്പലുകളിൽ വനിതകളെ നിയമിക്കുന്നതു നേവി പരിഗണിച്ചുവരികയാണ്. ലീഗൽ, സപ്ലൈ, ആർക്കിടെക്ചർ, എൻജിനീയറിങ് ഡിപ്പാർട്മെന്റുകളിൽ നേവി ഇപ്പോൾത്തന്നെ വനിതകളെ നിയമിച്ചിട്ടുണ്ട്.