E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശന നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രീയ പ്രവേശനം നടത്താനുള്ള രജനികാന്തിന്‍റെ നീക്കത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു. കര്‍ണാടകക്കാരനായ രജനികാന്ത് തമിഴക രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരേണ്ടെന്ന് നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ വ്യക്തമാക്കി. രജനിയ്ക്കെതിരെ വിമര്‍ശനവുമായി അണ്ണാ ‍ഡിഎംകെ മന്ത്രിമാര്‍ വീണ്ടും രംഗത്തെത്തി. 

കന്നടക്കാരനായ രജനികാന്ത് തമിഴ് രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരുന്നതിനെതിരെ തമിഴര്‍ മുന്നേറ്റ പട പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് ഇവരോട് യോജിച്ച് നാം തമിഴര്‍ കക്ഷിയും രംഗത്തെത്തിയത്. നഗരത്തില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയ നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍, കര്‍ണാടകയില്‍ നിന്ന് മുഖ്യമന്ത്രിയെ സ്വീകരിയ്ക്കേണ്ട ഗതികേട് തമിഴ്നാടിനില്ലെന്ന് തുറന്നടിച്ചു. പച്ച തമിഴനാണെന്ന് സ്വയം പറഞ്ഞാല്‍ തമിഴനാകില്ല. കര്‍ണാകക്കാരും മലയാളികളും ആന്ധ്രക്കാരും കുറേ കാലം ഭരിച്ചു. ഇനി അത് അനുവദിയ്ക്കില്ലെന്നും സീമാന്‍ വ്യക്തമാക്കി. 

രജനിയെക്കിതിരെ വിമര്‍ശനവുമായി മന്ത്രി സെല്ലൂര്‍ കെ. രാജുവീണ്ടും രംഗത്തെത്തി. ദിവസവും വാക്കു മാറ്റി പറയുന്ന രജനി നിലപാടില്ലാത്ത ആളാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം തനിയ്ക്കെതിരെ പ്രതിഷേധിയ്ക്കുന്നവര്‍ക്കെതിരെ രംഗത്തിറങ്ങരുതെന്ന് ആരാധകരോട് രജനികാന്ത് കര്‍ശന നിര്‍ദേശം നല്‍കി. അച്ചടക്കം ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും സൂപ്പര്‍സ്റ്റാര്‍ മുന്നറിയിപ്പ് നല്‍കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :