E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

തലാഖ് നിരോധിച്ചാല്‍ മുസ്‍ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തലാഖ് നിരോധിച്ചാല്‍ മുസ്‍ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മുത്തലാഖ് കേസിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. എല്ലാ തലാഖുകളും ഭരണഘടനാവിരുദ്ധമാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയില്‍ വാദിച്ചു. അതേസമയം, മുത്തലാഖ് വിഷയത്തില്‍ വിധി പറഞ്ഞശേഷം നിക്കാഹ് ഹലാലയിലും, ബഹുഭാര്യാത്വത്തിലും കോടതി വാദം കേള്‍ക്കും. 

മുത്തലാഖ് വിഷയത്തില്‍ മുസ്‍ലിം സമുദായം സ്ത്രീയ്ക്കും പുരുഷനും തുല്യപരിഗണന നല്‍‌കുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി പറഞ്ഞു. വിവാഹമോചനക്കാര്യത്തില്‍ മറ്റു മതവിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന തുല്യത മുസ്‍ലിം സ്ത്രീകള്‍ക്ക് കിട്ടുന്നില്ല. മുസ്‍ലിം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നും എല്ലാത്തരം തലാഖുകളും നിരോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവന്‍ തലാഖുകളും നിരോധിച്ചാല്‍ മോശം വിവാഹത്തില്‍ നിന്ന് മുസ്‌ലിം പുരുഷന്‍മാര്‍ എങ്ങനെ മോചനം നേടുമെന്ന് കോടതി ആരാഞ്ഞു. 

ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെ ബാധിക്കില്ലേയെന്നും സംശയം പ്രകടിപ്പിച്ചു. മുസ്‍ലിം വിവാഹാമോചനത്തിന് സമഗ്രമായ പുതിയ നിയമം മൂന്നുമാസത്തിനുളളില്‍ കൊണ്ടുവരുമെന്നായിരുന്നു എജിയുടെ മറുപടി. സൗദി അറേബ്യ ഒഴികെ മറ്റു ഇസ്ലാം രാഷ്ട്രങ്ങള്‍ മുത്തലാഖ് നിരോധിച്ചതും എജി ചൂണ്ടിക്കാട്ടി. മുത്തലാഖിനൊപ്പം ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും പരിഗണിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍, മുത്തലാഖ് വിഷയത്തില്‍ തീരുമാനമെടുത്തശേഷം മറ്റു രണ്ടു വിഷയങ്ങളിലും വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചിലാണ് മുത്തലാഖ് കേസ് പരിഗണിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :