ജമ്മുകശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനിക ഓഫീസറെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഷോപിയാന്‍ ജില്ലയിലെ ഹര്‍മാന്‍ മേഖലയില്‍ നിന്നാണ് ലഫ്റ്റനന്‍റ് ഉമര്‍ ഫയാസിന്‍റെ മൃതദേഹം കണ്ടെത്തിയത്. വധിച്ചശേഷം ഭീകരര്‍ മൃതദേഹം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഭീകരരുടെ നടപടി ഭീരുത്വത്തിന്‍റെ തെളിവാണെന്ന് പ്രതിരോധമന്ത്രി അരുണ്‍ജയ്റ്റ്ലി പ്രതികരിച്ചു.
കുല്‍ഗാം സ്വദേശിയായ ഉമര്‍ ഫയാസ് ബന്ധുവിന്‍റെ കല്യാണത്തില്‍ പങ്കെടുക്കാനാണ് ഷോപിയാനിലെത്തിയത്. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ കല്യാണത്തില്‍ പങ്കെടുത്തശേഷം താമസസ്ഥലത്തേക്ക് തിരിച്ച ഉദ്യോഗസ്ഥനെ ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ഭീകരര്‍ മോചിപ്പിക്കുമെന്ന പ്രതീക്ഷയില്‍, പൊലീസിനെ വിവരം അറിയിക്കാന്‍ ബന്ധുക്കള്‍ ആദ്യം തയാറായില്ല. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഉമര്‍ ഫയാസിന്‍റെ മൃതദേഹം കണ്ടെത്തിയത്. അടിവയറ്റിലും നെഞ്ചിലും വെടിയേറ്റിട്ടുണ്ട്. മര്‍ദ്ദനമേറ്റ പാടുകളും മൃതദേഹത്തിലുണ്ടായിരുന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ഉന്നതലഅന്വേഷണത്തിന് കേന്ദ്രആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ കൊലപാതകത്തെ അപലപിച്ചു. ഔദ്യോഗിക ബഹുമതികളോടെ ഉമര്‍ ഫയിസിന്‍റെ മൃതദേഹം കുല്‍ഗാമില്‍ ഖബറടക്കി. സൈനികത്താവളങ്ങളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമാക്കി ഭീകരാക്രമണം നടക്കുമെന്ന് നേരത്തെ രഹസ്യന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
യു.ഡി.എഫ് ബന്ധം അസംഭവ്യമല്ലെന്ന് വ്യക്തമാക്കി ജനാധിപത്യ കേരള കോണ്‍ഗ്രസ്. പി.ജെ. ജോസഫ് മാണി ഗ്രൂപ്പില്‍ നിന്ന് പുറത്തുവരണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെച്ചൊല്ലി കേരള കോൺഗ്രസ് എമ്മിലുണ്ടായ ഭിന്നത മുതലെടുക്കുക തന്നെയാണ് ലക്്ഷ്യമെന്ന് ഇതോടെ വ്യക്തമായി. അതേസമയം കോട്ടയം കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ വിശദമായ ചര്‍ച്ച വേണമെന്ന് സി.എഫ്.തോമസ് എം.എൽ.എ ആവശ്യപ്പെട്ടു.