അഞ്ചു രൂപയ്ക്ക് ഉത്തർപ്രദേശിൽ ഊണ് കിട്ടും. സംസ്ഥാനത്തുടനീളമുള്ള അന്നപൂർണ ഭോജനാലയം വഴിയാണ് പാവങ്ങൾക്കു അഞ്ചു രൂപയ്ക്കു ഊണ് പദ്ധതി നടപ്പാക്കുന്നത്. യുപിയിൽ ആരും പട്ടിണി കിടക്കാതിരിക്കാനാണ് പദ്ധതിയെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. തമിഴ്നാട്ടിൽ മുൻ മുഖ്യമന്ത്രി ജയലളിത നടപ്പാക്കിയ അമ്മ കാന്റീനിന്റെ പകർപ്പാണ് യുപിയിലും യാഥാർഥ്യമായത്.
മൂന്നു രൂപയ്ക്ക് ഇവിടെ പ്രഭാതഭക്ഷണം കഴിക്കാം. ഉച്ചയൂണിനും അത്താഴത്തിനും അഞ്ചു രൂപയാണ്. ചോറ്, റൊട്ടി, പരിപ്പുകറി, പച്ചക്കറി തുടങ്ങിയവയാണ് ഉച്ചയ്ക്കും രാത്രിയിലും വിളമ്പുക. യോഗി സർക്കാർ അധികാരമേറ്റ ഉടനെ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണിത്. ആദ്യഘട്ടച്ചിൽ 200 അന്നപൂർണ ഭോജനാലയങ്ങളാണ് പ്രവർത്തിക്കുക. പാവങ്ങൾക്കായിരിക്കും മുൻഗണന. ഇടയ്ക്കിടെ ഭോജനാലയങ്ങളിൽ പരിശോധനകളും നടക്കുമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.